മലപ്പുറം: 13 കാരനെ പീഡനത്തിനിരയാക്കിയ മദ്രസ അദ്ധ്യാപകന് ശിക്ഷ നിധിച്ച് മലപ്പുറം പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി. മലപ്പുറം പുലാമന്തോൾ ടി. എൻ. പുരം സ്വദേശിയായ ഉമ്മർ ഫാറൂഖിനെയാണ് (43) ശിക്ഷിച്ചത്. 32 വർഷം കഠിന തടവും 60,000 രൂപ പിഴയുമാണ് വിധിച്ചത്.
മദ്രസയിലെ പ്രധാനാദ്ധ്യപകനായിരുന്നു പ്രതി. 13 വയസുകാരനെ മദ്രസയിലേക്ക് വിളിച്ചുവരുത്തി പീഡനത്തിനിരയാക്കുകയായിരുന്നു. 2017 മുതൽ 2018 സെപ്തംബർ വരെ ഉള്ള കാലത്ത് ആയിരുന്നു പുലാമന്തോൾ മദ്രസയിൽ വച്ച് പ്രതി കുട്ടിയെ പീഡനത്തിനിരയാക്കി.
പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് അനിൽകുമാറാണ് ശിക്ഷ വിധിച്ചത്. പെരിന്തൽമണ്ണ സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന ബിനു ടി എസാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.
Discussion about this post