ഷിംല: കർണാടകയിൽ വോട്ടെണ്ണൽ ദിവസം പുലർച്ചെ തന്നെ ക്ഷേത്രത്തിലെത്തി പൂജയും വഴിപാടുകളുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഷിംലയിലെ ജഖുവിലുള്ള ഹനുമാൻ ക്ഷേത്രത്തിലാണ് പ്രിയങ്ക പുലർച്ചെ തന്നെ എത്തിയത്. കർണാടകയുടെ സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി പ്രാർത്ഥിക്കാനാണ് പ്രിയങ്ക ക്ഷേത്രത്തിൽ എത്തിയതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
്അതേസമയം കർണാടകയിൽ ആദ്യഫലസൂചനകൾ പുറത്ത് വരുമ്പോൾ കോൺഗ്രസ് ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച പാർട്ടി രാഹുലിനെ പ്രകീർത്തിച്ച് ട്വീറ്റും പങ്കുവച്ചിട്ടുണ്ട്. വരുണയിൽ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയും കനകപുരിയിൽ കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാറും മുന്നിലാണ്. ചന്നപട്ടണത്ത് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമിയും ഹുബ്ബള്ളി-ധാർവാഡ് മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും പിന്നിലാണ്.
224 അംഗ നിയമസഭയിൽ 130ലധികം സീറ്റുകൾ നേടി അധികാരത്തിൽ എത്താൻ സാധിക്കുമെന്ന് കോൺഗ്രസ് നേടുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. പുറത്ത് വന്ന പത്ത് എക്‌സിറ്റ് പോളുകളിൽ രണ്ടെണ്ണം കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് പ്രവചിച്ചപ്പോൾ, ഏഴ് സർവേകളും സംസ്ഥാനത്ത് തൂക്ക് നിയമസഭയാണെന്നാണ് പ്രവചിച്ചത്.
Discussion about this post