Friday, July 11, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

അസ്മിയയുടെ മരണത്തിൽ സർക്കാരും ഉത്തരവാദിയോ?;മതപഠന കേന്ദ്രം പ്രവർത്തിക്കുന്നത് വേണ്ടത്ര അനുമതികൾ ഇല്ലാതെ; ഹോസ്റ്റലിനും അനുമതിയില്ല

by Brave India Desk
May 16, 2023, 07:40 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് 17 കാരിയായ അസ്മിയ എന്ന പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മതപഠനകേന്ദ്രം പ്രവർത്തിക്കുന്നത് വേണ്ടത്ര അനുമതികൾ ഇല്ലാതെയെന്ന് സൂചന. 35 ഓളം പെൺകുട്ടികൾ താമസിച്ച് പഠനം നടത്തുന്ന ഇവിടെ ഹോസ്റ്റൽ നടത്താൻ പോലുമുളള അനുമതിയില്ലെന്നാണ് വിവരം.

ട്രസ്റ്റിന് കീഴിലുളള ഖദീജത്തുൽ ഖുദ്ര വുമൺസ് അറബിക് കോളജിലാണ് അസ്മിയ പഠിച്ചിരുന്നത്. സ്ഥാപനത്തിൽ ഹോസ്റ്റൽ നടത്തിപ്പിനുളള അനുമതിയുണ്ടോയെന്ന് മാദ്ധ്യമപ്രവർത്തകർ ആരായുമ്പോൾ സ്ഥാപനത്തിലെ ഉസ്താദിനും നടത്തിപ്പുകാർക്കും കൃത്യമായ മറുപടിയില്ല. അഫിലിയേഷൻ ഉണ്ടോയെന്ന കാര്യത്തിലും വ്യക്തമായ മറുപടി അധികൃതർ നൽകുന്നില്ല. ഹോസ്റ്റൽ നടത്തിപ്പ് പഞ്ചായത്തുമായി ബന്ധപ്പെട്ട് തർക്കത്തിലാണെന്നാണ് ഇവർ പറയുന്നത്. അത് പക്ഷെ 2018 ലുണ്ടായ തർക്കത്തെക്കുറിച്ചാണ്.

Stories you may like

പുതിയ മുഖങ്ങളുമായി ബിജെപി ; സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

വിരട്ടൽ വേണ്ട,ഏതെങ്കിലും ഒരു വിഭാഗത്തിന് സൗജന്യം കൊടുക്കാൻ പറ്റില്ല,അവർ സമയം ക്രമീകരിക്കട്ടെ: വി ശിവൻകുട്ടി

അതിന് ശേഷം ഇത്രയും നാളും വേണ്ടത്ര അനുമതികൾ ഇല്ലാതെ ഈ സ്ഥാപനം ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്ന് വേണം മനസിലാക്കാൻ. പരിശോധന നടത്താനോ നടപടിയെടുക്കാനോ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും തയ്യാറായിട്ടില്ല. 23 വർഷമായി സ്ഥാപനം ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്നാണ് നടത്തിപ്പുകാർ അവകാശപ്പെടുന്നത്. എന്നിട്ടും വേണ്ടത്ര അനുമതിയില്ലെന്നത് ഞെട്ടിപ്പിക്കുന്നതാണ്.

സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ലൈഫ് ലോംഗ് എഡ്യുക്കേഷൻ -കേരളയുടെ (സ്‌കോൾ കേരള) പ്ലസ് ടു സർട്ടിഫിക്കറ്റ് ആണ് ഇവിടെ നിന്നും നൽകുന്നത്. പത്താം ക്ലാസ് സർട്ടിഫിക്കറ്റ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്‌കൂളിംഗിന്റേതാണെന്നും നടത്തിപ്പുകാർ പറയുന്നു. ശനിയാഴ്ച വൈകിട്ടാണ് ബീമാപളളി സ്വദേശിനിയായ അസ്മിയയെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലൈബ്രറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്മിയ വിളിച്ചത് അനുസരിച്ച് ഇവിടെയെത്തിയ വീട്ടുകാരെ ഒന്നര മണിക്കൂറോളം സ്ഥാപനത്തിനുളളിലേക്ക് കയറ്റിയില്ല. ഇതിനിടയിലാണ് അസ്മിയ തൂങ്ങി മരിക്കുന്നത്.

വീട്ടുകാരോട് അസ്മിയ കുളിക്കുകയാണെന്നും കാത്തിരിക്കാനുമാണ് സ്ഥാപന അധികൃതർ പറഞ്ഞത്. ഒന്നര മണിക്കൂറായിട്ടും കാണാഞ്ഞതോടെ ഇവർ ബഹളമുണ്ടാക്കി അകത്ത് കയറുകയായിരുന്നു. അപ്പോഴാണ് മകളെ കൊണ്ടുവരുന്നത് കാണുന്നത്. സ്ഥാപനത്തിലെ ഉസ്താദിനും ടീച്ചർക്കുമെതിരെ അസ്മിയ നിരന്തരം പരാതി പറഞ്ഞിരുന്നതായി വീട്ടുകാർ പറയുന്നു.

Tags: asmiyaBalaramapuramJustice for asmiyaAl amen institute
Share1TweetSendShare

Latest stories from this section

അതും സ്ത്രീകളുടെ ചുമതല തന്നെ: ജനന നിയന്ത്രണ മാർഗങ്ങളോടു മുഖം തിരിച്ച് പുരുഷന്മാർ, ഏറ്റവും കുറവ് ഈ ജില്ലകളിൽ

രേണു പറയുന്നത് പച്ചക്കള്ളം,വീട് ചോരുന്നില്ല; ഇനിയാർക്കും ഇതുപോലെ സഹായം ചെയ്യില്ല; വെളിപ്പെടുത്തലുമായി ബിൽഡർ

മൂത്രമൊഴിക്കാൻ കയറിയതാ ഡോക്ടറേ…: പരിയാരം മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ മൂർഖൻ പാമ്പ്

ഉണ്ണി മുകുന്ദൻ ക്രൂരമായി മർദ്ദിച്ചെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല ; മാധ്യമങ്ങൾ പ്രതിക്ക് അനുകൂലമായി വാർത്ത കൊടുക്കുന്നെന്ന് മുൻ മാനേജർ വിപിൻ

Discussion about this post

Latest News

92 വർഷത്തെ ചരിത്രത്തിലാദ്യം; ഹിന്ദുസ്ഥാൻ യൂണിലിവറിനെ നയിക്കാൻ മലയാളിപെൺകൊടി: പ്രഖ്യാപനത്തിന് പിന്നാലെ ഓഹരിവിലയിൽ വൻ കുതിപ്പ്

ഒരു ആവശ്യവും ഇല്ലായിരുന്നു, ഇന്ത്യക്ക് അപ്രതീക്ഷിത പണി കൊടുത് പന്ത് മാറ്റം; ഇംഗ്ലണ്ടിന്റെ സ്കോർ കുതിക്കാൻ കാരണമായത് ആ മണ്ടത്തരം

പുതിയ മുഖങ്ങളുമായി ബിജെപി ; സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

പാകിസ്താന് നമ്മുടെ ഒരു ജനാലച്ചില്ല് പോലും തകർക്കാനായിട്ടില്ല; തള്ളിന്റെ തെളിവ് കാണിക്കാൻ വെല്ലുവിളിച്ച് അജിത് ഡോവൽ

വിരട്ടൽ വേണ്ട,ഏതെങ്കിലും ഒരു വിഭാഗത്തിന് സൗജന്യം കൊടുക്കാൻ പറ്റില്ല,അവർ സമയം ക്രമീകരിക്കട്ടെ: വി ശിവൻകുട്ടി

ബുംറക്ക് പിഴുതെടുക്കാൻ പറ്റാത്ത ഏത് വേരാടാ ലോകത്തിൽ ഉള്ളത്, ബാസ്ബോൾ കളിക്കാൻ എത്തിയ സ്റ്റോക്‌സിനെയും പിള്ളാരെയും എറിഞ്ഞിട്ട് പേസർ; ഇംഗ്ലണ്ടിന് പണി

മകളുടെ ചിലവിലല്ലേ ജീവിക്കുന്നതെന്ന് നാട്ടുകാർ,ടെന്നീസ് താരത്തെ വെടിവച്ച് കൊന്ന് പിതാവ്,റീൽസിടുന്നതും മ്യൂസിക്ക് വീഡിയോയിൽ അഭിനയിച്ചതും ഇഷ്ടപ്പെട്ടില്ല

എനിക്ക് പറ്റിയ പിഴ, ഒരു ആവശ്യവും ഇല്ലാതെ ഞാൻ ഗില്ലിനെ വിമർശിച്ചു; തെറ്റേറ്റ് പറഞ്ഞ് മൈക്കൽ വോൺ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies