ന്യൂഡൽഹി: 35 കാരിയായ യുവതി കുത്തേറ്റഅ മരിച്ച സംഭവത്തിൽ 71 കാരനായ ഭർത്താവ് അടക്കം നാല് പേർ അറസ്റ്റിൽ. ഡൽഹിയിലെ രജൗരി ഗാർഡനിലാണ് സംഭവം. ഇന്നലെ ഉച്ചയ്ക്കായിരുന്നു കൊലപാതകം.
71 കാരൻ ഗുപ്ത, സെറിബ്രൽ പാൾസി രോഗത്തെ തുടർന്ന് ശാരീരിക വൈകല്യമുള്ള മകൻ അമിതിനെ (45) പരിചരിക്കാനാണ് വീണ്ടും വിവാഹിതനായത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വീട്ടിലെ യുവതിയെ ആയിരുന്നു ഇയാൾ വിവാഹം കഴിച്ചത്. വിവാഹശേഷം അമിതിനെ പരിചരിക്കാൻ യുവതി തയ്യാറായില്ല. വിവാഹമോചനവും നഷ്ടപരിഹാരവും യുവതി ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ യുവതിയെ കൊലപ്പെടുത്താൻ ഗുപ്ത തീരുമാനിക്കുകയായിരുന്നു.
കൊലപാതകം നടത്താനായി അമിതിനെ ആശുപത്രിയിൽ കൊണ്ടുപോകുന്ന വിപിൻ എന്നയാളെ സമീപിച്ചു. ഇയാൾക്ക് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയും 2.40 ലക്ഷം രൂപ അഡ്വാൻസ് നൽകുകയും ചെയ്തു. ഇതിന് പിന്നാലെ വിപിനനും സഹായി ഹിമാൻഷുവും ചേർന്ന് യുവതിയെ കുത്തിക്കൊല്ലുകയായിരുന്നു.
യുവതിയുടെ മൃതദേഹം കണ്ടെടുത്തതോടെ അന്വേഷണമാരംഭിച്ച പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ ഗുപ്തയുടെ മകൻ അമിതിനും പങ്കുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post