ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ മുങ്ങിയ കപ്പൽ കണ്ടെത്താൻ ഇന്ത്യ ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങളുടെ സഹായം തേടി ചൈന. ചൈനീസ് നാവികസേനയുടെ അഭ്യർത്ഥന മാനിച്ച് ഇന്ത്യൻ നാവികസേന, തിരച്ചിലിനായി മുന്നിട്ടിറങ്ങി. 17 ചൈനീസ് ക്രൂ അംഗങ്ങളും 17 ഇന്തോനേഷ്യക്കാരും അഞ്ച് ഫിലിപ്പീൻസുകാരും ഉൾപ്പെടെ 39 പേർ സഞ്ചരിച്ചിരുന്ന മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന കപ്പലാണ് ഇന്ത്യൻമഹാസമുദ്രത്തിന്റെ മദ്ധ്യഭാഗത്തായി മുങ്ങിയത്.
രക്ഷാപ്രവർത്തനത്തിനായി ഇന്ത്യ, വിമാനങ്ങൾ വിന്നസിച്ചു. പ്രതികൂല കാലാവസ്ഥയിലും ഇന്ത്യൻ നേവിയുടെ ജ81 എയർക്രാഫ്റ്റ് ഒന്നിലേറെ തവണ തിരച്ചിൽ നടത്തി. ചൈനയുടെ ആവശ്യം പരിഗണിച്ച് ഇന്ത്യ് എയർ എംആർ ഉപയോഗിച്ച് ഇന്ത്യയിൽ നിന്ന് 900 നോട്ടിക്കൽ മൈൽ ദൂരെ തിരച്ചിൽ നടത്തിയെന്ന് ഇന്ത്യൻ നേവി ട്വീറ്റ് ചെയ്തു.
ചൈനയുടെ അപേക്ഷയെ തുടർന്ന് കപ്പൽ മുങ്ങാൻ സാധ്യതയുള്ളയിടങ്ങളിൽ തിരച്ചിലിനായി സംവിധാനങ്ങൾ ഇന്ത്യ ഒരുക്കി. ചൈനയുടെ നേവിയുമായി തിരച്ചിലിന് ഇന്ത്യ സഹകരണ സഹായങ്ങൾ ഉറപ്പാക്കുന്നുണ്ട്. സമുദ്രത്തിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി ചൈനയുമായി സഹകരിക്കുന്നതിന്റെ ഭാഗമായാണ് സഹായങ്ങൾ നൽകുന്നതെന്നും ഇന്ത്യ അറിയിച്ചു. തിരച്ചിൽ ദൗത്യത്തിനായി കഴിയുന്ന സഹായം ഇന്ത്യ നൽകുമെന്നും നേവി അറിയിച്ചു. ഇന്ത്യയുടെ സഹായങ്ങൾക്ക് നന്ദി അറിയിച്ച് ചൈനീസ് എംബസി ട്വീറ്റ് ചെയ്തു.
അതേസമയം തിരച്ചിലിനൊടുവിൽ കടലിൽ നിന്ന് രണ്ട് കപ്പൽയാത്രക്കാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായാണ് വിവരം.
Discussion about this post