ബംഗളൂരു : കർണാടകയുടെ 24-ാംത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സിദ്ധരാമയ്യ. ഉപമുഖ്യമന്ത്രിയായി ഡികെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്തു. ബംഗളൂരുവിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ എട്ട് കോൺഗ്രസ് എംഎൽഎമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ജി പരേമശ്വര, കെ എച്ച് മുനിയപ്പ, മലയാളി കെ ജെ ജോർജ് (കേളചന്ദ്ര ഗ്രൂപ്പ് ഉടമ), എം ബി പാട്ടീൽ, സതീഷ് ജർക്കിഹോളി, പ്രിയാങ്ക് ഖാർഗെ, രാമലിംഗ റെഡ്ഡി, ബി ഇസഡ് സമീർ അഹമ്മദ് ഖാൻ എന്നിവരാണ് ഇന്ന് സിദ്ധരാമയ്യയ്ക്കും ശിവകുമാറിനുമൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കുന്ന ആദ്യ ഘട്ട കാബിനറ്റ് മന്ത്രിമാർ.
ജനങ്ങൾക്ക് അഞ്ച് വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ടെന്നും അടുത്ത രണ്ട് മണിക്കൂറിൽ അത് പാലിക്കമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അടുത്ത രണ്ട് മണിക്കൂറിൽ ആദ്യ ക്യാബിനറ്റ് യോഗം നടത്തും. ഈ യോഗത്തിൽ നൽകിയ വാഗ്ദാനങ്ങളെല്ലാം നിയമമാകുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ജനങ്ങൾക്ക് ശുദ്ധവും അഴിമതി രഹിതവുമായ ഭരണം ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. കർണാടകയിൽ നിന്ന് കോൺഗ്രസ് വിദ്വേഷം തുടച്ചുനീക്കും. വെറുപ്പിന് മേൽ സ്‌നേഹം വിജയിച്ചുവെന്നും രാഹുൽ പറഞ്ഞു. പാവങ്ങൾക്കും ദളിതർക്കും ആദിവാസികൾക്കുമൊപ്പം നിന്നത് കൊണ്ടാണ് കോൺഗ്രസ് കർണാടകയിൽ വിജയിച്ചത് എന്നും രാഹുൽ പറഞ്ഞു.
Discussion about this post