കൊച്ചി : ശബരിമല പൊന്നമ്പലമേട്ടിൽ അനധികൃതമായി ആരും പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഹൈക്കോടതിയുടെ നിർദ്ദേശം. പെരിയാർ വെസ്റ്റ് ഡിവിഷൻ വനം ഡപ്യൂട്ടി ഡയറക്ടർക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്. പൊന്നമ്പലമേട്ടിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാനും നിർദ്ദേശമുണ്ട്.
പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറിയവർ പൂജ നടത്തിയ സംഭവത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് അനിൽ. കെ നരേന്ദ്രൻ, ജസ്റ്റിസ് പി. ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. പോലീസ് റജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണ പുരോഗതി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അറിയിക്കണമെന്ന് കോടതി വ്യതക്തമാക്കി. അനധികൃത പ്രവേശനം തടയാൻ സ്വീകരിച്ച നടപടികൾ വനം ഡപ്യൂട്ടി ഡയറക്ടറും അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.
പൊന്നമ്പലമേട്ടിൽ അനധികൃതമായി പ്രവേശിച്ച് പൂജ നടത്തിയതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പാലക്കാട് സ്വദേശി നാരായണ സ്വാമി ഉൾപ്പെടെ എട്ടുപേരാണ് സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.
Discussion about this post