തൃശൂർ: ബിരിയാണി കടം നൽകാത്തതിന്റെ പേരിൽ മൂന്നംഗ സംഘം ഹോട്ടൽ ആക്രമിച്ചു. തൃപ്രയാർ സെന്ററിൽ ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന കലവറ കഫേ-ആന്റ് റസ്റ്റോറന്റ് എന്ന ഹോട്ടലിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ ഹോട്ടലിലെ ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു.
അസം സ്വദേശി ജുനൈദിനാണ് ഗുരുതരമായി പരിക്കേറ്റത്. ക്യാഷ് കൗണ്ടറിലെ സിസിടിവി ക്യാമറ മൂന്നംഗ അക്രമി സംഘം അടിച്ചുതകർത്ത ശേഷമാണ് ജുനൈദിനെ ക്രൂരമായി മർദ്ദിച്ചത്. ആക്രമണത്തിൽ ജുനൈദിൻറെ ചെവിക്ക് ഗുരുതര പരിക്കേറ്റു. വടിയും, ഇഷ്ടികയും ഉപയോഗിച്ചായിരുന്നു ആക്രമണം
ഹോട്ടലിൽ എത്തിയ മൂന്ന് യുവാക്കൾ കാഷ് കൗണ്ടറിന്റെ ചുമതലയിലുണ്ടായിരുന്ന ജുനൈദിനോട് ഭക്ഷണം കടം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. എന്നാൽ ഉടമയുടെ അനുമതി ഇല്ലാതെ കടം നൽകാനാകില്ലെന്ന് ജുനൈദ് അറിയിക്കുകയായിരുന്നു. ഇതോടെ ജീവനക്കാരനെ മൂന്നംഗ സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു.
Discussion about this post