കോഴിക്കോട്: ഹോട്ടൽ വ്യാപരിയെ കൊന്ന് കഷ്ണങ്ങളാക്കി കൊക്കയിൽ തള്ളിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. ഹോട്ടൽ ജീവനക്കാരായ ഷിബിലി,ഫർഹാന എന്നിവരാണ് പിടിയിലായത്.
തിരൂർ സ്വദേശിയായ സിദ്ധിഖ് ആണ് കൊല്ലപ്പെട്ടത്. കോഴിക്കോട് ഒളവണ്ണയിലും സിദ്ധിഖിന് ഹോട്ടലുണ്ട്. ഇവിടുത്തെ ജീവനക്കാരനാണ് ഷിബിലി.
സിദ്ധിഖിനെ കാണാനില്ലെന്ന് മകൻ പരാതി നൽകിയിരുന്നു. ഇയാളുടെ എടിഎമ്മും നഷ്ടപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ ചെന്നൈയിൽ വച്ച് പിടിയിലായത്.കോഴിക്കോട് എരഞ്ഞിമാവിലെ ഹോട്ടലിൽ വെച്ച് സിദ്ധിഖിനെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി കഷണങ്ങളാക്കി ട്രോളിബാഗിലാക്കി അട്ടപ്പാടിയിലെ കൊക്കയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വിവരം.
Discussion about this post