സോൾ: ബൈബിൾ കൈവശം വയ്ക്കുന്നവർക്ക് ഉത്തരകൊറിയ നൽകുന്നത് ക്രൂരശിക്ഷയെന്ന് യുഎസ് സ്റ്റേറഅറ് ഡിപ്പാർട്ട്‌മെന്റ് റിപ്പോർട്ട്. ബൈബിളുമായി പിടിക്കപ്പെടുന്നവരുടെ കുട്ടികളുൾപ്പെടെയുള്ള കുടുംബാംഗങ്ങളും ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും റിപ്പോർട്ടിലുണ്ട്.
സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ 2022 ലെ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം റിപ്പോർട്ട് അനുസരിച്ച് 70,000 ക്രിസ്ത്യാനികളും മറ്റ് മതങ്ങളിൽ നിന്നുള്ള ആളുകളും ഉത്തര കൊറിയയിൽ തടവിലാക്കപ്പെട്ടിട്ടുണ്ട്. ഇതിൽ രണ്ട് വയസ്സുകാരനും ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാമഇക്കുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ കൈവശം ബൈബിൾ കണ്ടെത്തിയതിനെ തുടർന്നാണ് ജീവപര്യന്തം ശിക്ഷിക്കപ്പെട്ടത്.
മതപരമായ ആചാരങ്ങൾക്കും ബൈബിൾ കൈവശം വച്ചതിനുമാണ് കുട്ടിയുടെ കുടുംബത്തെ അറസ്റ്റ് ചെയ്തത്. 2009-ൽ രണ്ട് വയസ്സുകാരനുൾപ്പെടെ മുഴുവൻ കുടുംബത്തെയും ഒരു രാഷ്ട്രീയ ജയിൽ ക്യാമ്പിൽ ജീവപര്യന്തം തട
വിന് ശിക്ഷിച്ചു. ഈ ക്യാമ്പുകളിൽ തടവിലാക്കപ്പെട്ട ക്രിസ്ത്യാനികൾ ദാരുണമായ അവസ്ഥകളും വിവിധ തരത്തിലുള്ള ശാരീരിക പീഡനങ്ങളും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
മതപരമായ ആചാരങ്ങളിൽ ഏർപ്പെടുന്ന, മതപരമായ വസ്തുക്കൾ കൈവശം വയ്ക്കുന്ന, മതവുമായി സമ്പർക്കം പുലർത്തുന്ന വ്യക്തികളെ ഉത്തര കൊറിയൻ സർക്കാർ ക്രൂരമായിട്ടാണ് പീഡിപ്പിക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. വ്യക്തികളെ തടങ്കലിൽ വയ്ക്കുകയോ, കഠിനമായ ജോലി ചെയ്യാൻ നിർബന്ധിക്കുകയോ, പീഡിപ്പിക്കുകയോ, ന്യായമായ വിചാരണ നിഷേധിക്കുകയോ, നാടുകടത്തുകയോ, ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയോ, ലൈംഗിക അതിക്രമത്തിന് വിധേയരാക്കുകയോ ചെയ്യാം.
Discussion about this post