തിരുവനന്തപുരം: ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയതോടെ കേരളത്തിൽ മഴയും ശക്തിപ്രാപിക്കുന്നു. ഈ സാഹചര്യത്തിൽ. സംസ്ഥാനത്ത് 8 ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് 10 ജില്ലകളിലേക്ക് നീട്ടി. പുതിയ അറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മഴ ജാഗ്രത പുറപ്പെടുവിച്ചിരിക്കുന്നത്.
അതേസമയം അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ബിപോർജോയ് ഇനി എങ്ങോട്ട് നീങ്ങുമെന്ന് കൃത്യമായി മനസിലാക്കാനാവാതെ ബുദ്ധിമുട്ടുകയാണ് കാലാവസ്ഥാ വിദഗ്ധർ. എവിടെ കരതൊടാനാണ് സാധ്യത,ദിശ എങ്ങോട്ടാണ് എന്നതിനെ കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടില്ല. വടക്ക് കിഴക്കൻ ദിശയിൽ മുംബൈഗുജറാത്ത് തീരങ്ങളിലേക്കാണ് സഞ്ചാരമെന്നായിരുന്നു ആദ്യ സൂചന. ചില ഏജൻസികളുടെ പ്രവചന മാതൃകകൾ, ചുഴലി വടക്കോട്ടു പോയി പിന്നീട് കിഴക്കോട്ട് വരുമെന്നും പറഞ്ഞു. എന്നാൽ, മൂന്നുദിവസമായിട്ടും ദിശ എങ്ങോട്ടെന്നതിന്റെ കാര്യമായ സൂചനകളൊന്നുമില്ല.
നിലവിൽ ഗോവയ്ക്ക് 746 കിലോമീറ്റർ പടിഞ്ഞാറുളള ചുഴലി വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ (ഐഎംഡി) നിഗമനം. അതിതീവ്ര ചുഴലിയായതിനാൽ കരതൊടുന്ന മേഖലയിൽ കാര്യമായ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത ഏറെയാണ്.
നാളെ (10/06/2023) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് വെള്ളിയാഴ്ച്ച(09/06/2023) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ശനിയാഴ്ച്ച(10/06/2023) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ ഞായറാഴ്ച്ച(11/06/2023) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി/ മിന്നൽ / കാറ്റോട് കൂടിയ മഴയ്ക്കു സാധ്യത. ജൂൺ 9 മുതൽ 11 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Discussion about this post