കാസർകോട് ; പൂപ്പലു ബാധിച്ച മുളകുകളാണ് സപ്ലൈക്കോ മാർക്കറ്റുകൾ വഴി വിൽക്കുന്നതെന്ന് വ്യാപക പരാതി. സപ്ലൈകോ മാർക്കറ്റിൽ സബ്സിഡി വഴി വിൽക്കുന്ന മുളക് പൂപ്പൽ ബാധിച്ച് ഉപയോഗിക്കാൻ സാധിക്കാത്ത രീതിയിലുള്ളതാണെന്നാണ് പൊതുജനങ്ങളുടെ പരാതി .പൊതുവിപണിയിൽ മുളകിനു വില കൂടുതൽ ആയതിനാൽ സപ്ലൈകോ ഔട്‍ലറ്റുകളിൽ സബ്സിഡി നിരക്കിലുള്ള മുളകിന് ആവശ്യക്കാർ ഏറെയാണ്.
സബ്സിഡി നിരക്കിൽ 75 രൂപ വിലയിലാണ് സപ്ലൈകോയിൽ മുളക് വിതരണം ചെയ്യുന്നത്. മുളക് നോക്കാതെ വാങ്ങിയവർ വീട്ടിൽ കൊണ്ടുപോയി കളയേണ്ട സ്ഥിതിയാണ്. ഗുണനിലവാര പരിശോധനയ്ക്കു ശേഷമാണ് സപ്ലൈകോ സാധനങ്ങൾ വാങ്ങുന്നതെന്നാണ് സർക്കാർ അവകാശ വാദം.
കരാറുകാർ മോശം സാധനങ്ങൾ എത്തിച്ചാൽ അത് തിരിച്ചയക്കാറാണ് പതിവ്. എന്നാൽ മുളകിന് പൂപ്പലാണെന്ന് വ്യാപക പരാതി ലഭിച്ചിട്ടും ഇത് തിരിച്ചയക്കാതെ വിറ്റ് തീർക്കാനാണ് സപ്ലൈകോ അധികൃതർ ശ്രമിക്കുന്നതെന്ന പരാതിയും ഉയർന്നു കേൾക്കുന്നുണ്ട്.
Discussion about this post