കൊച്ചി : മഹാരാജാസ് കോളേജിന് മുന്നിൽ ബസ് കണ്ടക്ടർക്ക് ക്രൂരമർദ്ദനം. എസ്എഫ്‌ഐ പ്രവർത്തകർ കണ്ടക്ടറെ സ്വകാര്യ ബസിൽ നിന്ന് വലിച്ചിറക്കി മർദ്ദിച്ചു. ചോറ്റാനിക്കര സ്വദേശി ജഫിനാണ് മർദ്ദനമേറ്റത്. തുടർന്ന് ഇയാളെ നിലത്തിട്ട് ചവിട്ടി.
ചോറ്റാനിക്കര – ആലുവ റൂട്ടിൽ ഓടുന്ന സാരഥി ബസ് കണ്ടക്ടർക്കാണ് മർദ്ദനമേറ്റത്. പ്രധാന നിരത്തിൽ വാഹനം തടഞ്ഞായിരുന്നു എസ്എഫ്‌ഐയുടെ ആക്രമണം. ഒരാഴ്ച മുൻപ് വിദ്യാർത്ഥികളും കണ്ടക്ടറും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതാണ് ആക്രമണത്തിലേക്ക് നയിച്ചത്.
ജൂൺ 13ന് വിദ്യാർത്ഥി നേതാവിനെ ബസ്സിനുള്ളിൽ വെച്ച് ഈ കണ്ടക്ടർ മർദ്ദിച്ചിരുന്നുവെന്നാണ് എസ്എഫ്‌ഐ പ്രവർത്തകരുടെ ആരോപണം. തുടർന്നും മറ്റ് വിദ്യാർത്ഥികളോട് കണ്ടക്ടർ തട്ടിക്കയറുകയായിരുന്നു. ഇത് ചോദ്യം ചെയ്യുകയാണ് ചെയ്തതെന്ന് എസ്എഫ്‌ഐ ഏരിയ നേതൃത്വം വിശദമാക്കി. ഈ രണ്ട് സംഭവങ്ങളുടെയെും ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
Discussion about this post