തിരുവനന്തപുരം: ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി.ശക്തിധരൻ മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അതീവ ഗുരുതരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ശക്തിധരന്റെ വെളിപ്പെടുത്തൽ അങ്ങേയറ്റം ഞെട്ടിക്കുന്നതാണെന്നും, അതിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്നുമാണ് വി.ഡി.സതീശൻ ചോദിച്ചത്. കോടികൾ കൈതോലപ്പായയിൽ പൊതിഞ്ഞ് നിലവിൽ മന്ത്രിയായ വ്യക്തിയുടെ കാറിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നുവെന്നായിരുന്നു ശക്തിധരൻ മുഖ്യമന്ത്രിക്കെതിരായി ആരോപിച്ചത്.
ഈ ആരോപണങ്ങൾ അങ്ങേയറ്റം ഞെട്ടിക്കുന്നത്. ഇതിന്മേൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? വെളിപ്പെടുത്തൽ മുഖ്യമന്ത്രിക്കെതിരെണ്.മുഖ്യമന്ത്രി ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയണം. അഞ്ച് ഗുരുതര ആരോപണങ്ങളാണ് മുഖ്യമന്ത്രിക്കെതിരെ ഉയർന്ന് വന്നത്. ആരോപണങ്ങളിൽ പറയുന്നത് മുഖ്യമന്ത്രിയെ കുറിച്ചാണെന്ന് വ്യക്തമാണ്. മുഖ്യമന്ത്രി റിയൽ എസ്റ്റേറ്റുകാരുമായി ചേർന്ന് 1500 ഏക്കർ ഭൂമി വാങ്ങിയെന്ന് കർണാടകയിലെ മാദ്ധ്യമ പ്രവർത്തക വെളിപ്പെടുത്തൽ നടത്തി. ഇതിന്മേലും അന്വേഷണം വേണം.
അല്ലെങ്കിൽ മാനനഷ്ടത്തിന് കേസ് കൊടുക്കണം. പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസ് എടുക്കുന്ന ആർജവം ഇക്കാര്യത്തിൽ ഉണ്ടോ എന്ന് കാണട്ടെ. പണം കൊണ്ട് പോയ വാഹനം ഏത് മന്ത്രിയുടേതാണെന്ന് അറിയണം. ഇക്കാര്യം ശക്തിധരൻ വെളിപ്പെടുത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു.
Discussion about this post