തൃശൂർ: ജില്ലയിൽ വീണ്ടും ഭൂമിക്കടിയിൽ നിന്ന് മുഴക്കം. വരന്തരപ്പിള്ളി,തൃക്കൂർ ആമ്പല്ലൂർ മേഖലയിലാണ് മുഴക്കം ഉണ്ടായത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. രണ്ട് സെക്കന്റോളം നീണ്ടു നിന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് തൃശൂരിൽ മുഴക്കവും പ്രകമ്പനവും ഉണ്ടാകുന്നത്.ഭൂമികുലുക്കമാണെന്ന് കരുതി ആളുകൾ വീടിന് പുറത്തേക്ക് ഇറങ്ങി.
വല്ലച്ചിറ പഞ്ചായത്തിലെ കടലാശേരി, ഞെരുവുശ്ശേരി എന്നിവിടങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടെതായും നാട്ടുകാർ പറഞ്ഞു.തൃശൂർ ജില്ലയിലെ തൃക്കൂർ, അളഗപ്പ നഗർ പഞ്ചായത്തുകളിൽ ബുധനാഴ്ച രാവിലെ 8.16ന് ഭൂമിക്കടിയിൽനിന്നു മുഴക്കം ഉണ്ടായിരുന്നു. എന്നാൽ ഇത് തീവ്രത കുറഞ്ഞ പ്രതിഭാസം മാത്രമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് അന്ന് കലക്ടർ വി.ആർ കൃഷ്ണതേജ പറഞ്ഞത്. എന്നാൽ ഇടയ്ക്കിടെ ഉണ്ടാകുന്ന പ്രകമ്പനങ്ങൾ ജനങ്ങൾക്കിടയിൽ ഭീതി പരത്തിയിട്ടുണ്ട്.
റിക്ടർ സ്‌കെയിലിൽ മൂന്നോ അതിൽ കൂടുതലോ തീവ്രതയിലുള്ള ഭൂമികുലുക്കങ്ങൾ മാത്രമാണ് രേഖപ്പെടുത്തുക. ഇവിടെ അനുഭവപ്പെട്ടത്. അതിന് താഴെയുള്ള ചലനം ആയതിനാൽ കൃത്യമായ രേഖപ്പെടുത്തൽ ഉണ്ടായിട്ടില്ല.കോട്ടയം ജില്ലകളിലെ ചില പ്രദേശങ്ങളിലും ഇത്തരത്തിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കം കേട്ടിരുന്നു.
Discussion about this post