Wednesday, July 16, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ആക്രമണത്തിനും പ്രതിരോധത്തിനും നിരീക്ഷണത്തിനും സുസജ്ജം; വേഗതയിലും ഇന്ധനക്ഷമതയിലും ടോപ് ക്ലാസ്; ശത്രുക്കളുടെ നെഞ്ചിൽ ഇടിമിന്നൽ തീർക്കുന്ന പുത്തൻ സ്കോർപീൻ ക്ലാസ് അന്തർവാഹിനികൾ ഇനി ഇന്ത്യൻ നാവിക സേനക്ക് കരുത്തേകും

തദ്ദേശീയമായി നിർമ്മിക്കുന്ന അന്തർവാഹിനികൾ, നാവിക സേനയുടെ കരുത്ത് വർദ്ധിപ്പിക്കും എന്ന് മാത്രമല്ല, പ്രാദേശികമായി ധാരാളം തൊഴിലവസരങ്ങളും സൃഷ്ടിക്കും

by Brave India Desk
Jul 14, 2023, 07:48 pm IST
in India, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: നാവിക സേനക്ക് വേണ്ടി 26 റഫാൽ മറൈൻ പോർവിമാനങ്ങളും മൂന്ന് സ്കോർപീൻ ക്ലാസ് അന്തർവാഹിനികളും വാങ്ങാൻ കഴിഞ്ഞ ദിവസമാണ് ഡി എ സി അനുമതി നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടമാണ് കോടികൾ വിലമതിക്കുന്ന ഈ പ്രതിരോധ സമാഹരണ കരാർ.

ഫ്രാൻസ് ഇന്ത്യക്ക് സാങ്കേതികമായി കൈമാറുന്ന സ്കോർപീൻ ക്ലാസ് അന്തർവാഹിനികൾ മുംബൈയിലെ മസഗൺ ഡോക്കിലായിരിക്കും നിർമ്മിക്കുക. 2005 ഒക്ടോബർ മാസത്തിലാണ് ഫ്രഞ്ച് പ്രതിരോധ വകുപ്പിൽ നിന്നും ആറ് സ്കോർപീൻ ക്ലാസ് അന്തർവാഹിനികൾ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യ ഇന്ത്യ സ്വായത്തമാക്കുന്നത്. 3.75 ബില്ല്യൺ ഡോളറിന്റെ കരാറായിരുന്നു പ്രൊജക്ട്-75 എന്ന ഈ പദ്ധതിയുടെ മൂല്യം.

Stories you may like

പാകിസ്താനി കുടിയേറ്റക്കാരെക്കൊണ്ട് പൊറുതിമുട്ടി ; പാക് സർക്കാരിന് കർശന മുന്നറിയിപ്പുമായി ഇറാനും ഇറാഖും ; ഷിയകൾക്ക് യാത്രാ നിരോധനവുമായി പാകിസ്താൻ

ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ് ; ഷാർജയിൽ നടക്കാനിരുന്ന വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു

അതേസമയം, പദ്ധതിക്ക് കീഴിലെ ആദ്യ അന്തർവാഹിനി പുറത്തിറങ്ങിയത് 2012ൽ മാത്രമായിരുന്നു. ഏഴ് വർഷമാണ് ഉന്നതതലങ്ങളിലെ മെല്ലെപ്പോക്ക് കാരണം പദ്ധതി ഇഴഞ്ഞത്. എന്നാൽ, 2017നും 2021നും ഇടയിൽ അഞ്ച് അന്തർവാഹിനികളുടെ നിർമ്മാണം പൂർത്തീകരിക്കാൻ ഇന്ത്യക്ക് സാധിച്ചു. ഐ എൻ എസ് കാൽവരി, ഐ എൻ എസ് ഖണ്ഡേരി, ഐ എൻ എസ് കരഞ്ജ്, ഐ എൻ എസ് വേല എന്നിവയ്ക്ക് പിന്നാലെ, ഈ പദ്ധതിക്ക് കീഴിലുള്ള അഞ്ചാമത്തെ അന്തർവാഹിനിയായ ഐ എൻ എസ് വാഗീർ കഴിഞ്ഞ ജനുവരിയിൽ കമ്മീഷൻ ചെയ്തു. പദ്ധതി പ്രകാരമുള്ള ആറാമത്തെ അന്തർവാഹിനി, ഐ എൻ എസ് വാഗ്ശീർ കഴിഞ്ഞ മെയ് മാസം മുതൽ പരീക്ഷണങ്ങളുടെ ഭാഗമായി നീറ്റിലുണ്ട്.

യുപിഎ കാലഘട്ടത്തിൽ നേരിട്ട മെല്ലെപ്പോക്കിന്റെ ക്ഷീണം മറികടക്കുന്നതിനും, നാവിക സേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് പുതിയ മൂന്ന് അന്തർവാഹിനികൾ കൂടി ഇന്ത്യ സ്വന്തമാക്കാൻ ഒരുങ്ങുന്നത്. നിലവിൽ 16 പരമ്പരാഗത അന്തർവാഹിനികളാണ് നാവിക സേനക്ക് ഉള്ളത്. ഏഴ് സിന്ധുഘോഷ് ക്ലാസ് (റഷ്യൻ കിലോ ക്ലാസ്), നാല് ശിശുമർ ക്ലാസ് (ആധുനികവത്കൃത ജർമ്മൻ 209 ടൈപ്പ്), അഞ്ച് കാൽവരി ക്ലാസ് (ഫ്രഞ്ച് സ്കോർപീൻ ക്ലാസ്) എന്നിവയാണ് ഇത്. ഇവയ്ക്ക് പുറമേ രണ്ട് അരിഹന്ത് ക്ലാസ് ആണവ അന്തർവാഹിനികളും ഇന്ത്യൻ നാവിക സേനക്ക് കരുത്തേകുന്നു.

തദ്ദേശീയമായി നിർമ്മിക്കുന്ന അന്തർവാഹിനികൾ, നാവിക സേനയുടെ കരുത്ത് വർദ്ധിപ്പിക്കും എന്ന് മാത്രമല്ല, പ്രാദേശികമായി ധാരാളം തൊഴിലവസരങ്ങളും സൃഷ്ടിക്കും. കൂടാതെ, അന്തർവാഹിനികളുടെ നിർമ്മാണത്തിൽ എം ഡി എല്ലിന്റെ പരിജ്ഞാനം മെച്ചപ്പെടുകയും ചെയ്യും.

ആക്രമണമാണ് സ്കോർപീൻ ക്ലാസ് അന്തർവാഹിനികളുടെ പ്രധാന ഉപയോഗം. അപകടകരമായ രീതിയിൽ സമീപിക്കുന്ന ശത്രുക്കളുടെ കപ്പലുകളെ മുക്കിക്കളയാൻ ഇവയ്ക്ക് സാധിക്കും. വലിയ തോതിൽ ടോർപ്പിഡോകളും മിസൈലുകളും തൊടുക്കാൻ ഇവയ്ക്ക് ശേഷിയുണ്ട്. കൂടാതെ നിരീക്ഷണത്തിനും ഒരു പരിധി വരെ വിവര ശേഖരണത്തിനും ഇവ പ്രാപ്തമാണ്.

200 അടി നീളമുള്ള സ്കോർപീൻ ക്ലാസ് അന്തർവാഹിനികൾക്ക് 40 അടിയോളം ഉയരമുണ്ട്. ഉപരിതലത്തിൽ മണിക്കൂറിൽ 20 കിലോമീറ്റർ വേഗതയും സമുദ്രാന്തർഭാഗങ്ങളിൽ മണിക്കൂറിൽ പരമാവധി 37 കിലോമീറ്റർ വേഗതയും കൈവരിക്കാൻ ഇവയ്ക്ക് സാധിക്കും. ഡീസൽ- ഇലക്ട്രിക് പ്രൊപ്പൽഷൻ സംവിധാനമാണ് ഇവയിൽ ഉപയോഗിക്കുന്നത്. ഒരു തവണ ഇന്ധനം നിറച്ചാൽ ശരാശരി 50 ദിവസം വരെ ഇവയ്ക്ക് അതുപയോഗിച്ച് പ്രവർത്തിക്കാൻ സാധിക്കും.

Tags: indian navyScorpene Class Submarinesfrance
Share30TweetSendShare

Latest stories from this section

ഭാരതത്തിന്റെ വൈഷ്ണവാസ്ത്രം റെഡി’ ബ്രഹ്‌മോസിനേക്കാൾ വേഗം: പ്രൊജക്ട് വിഷണു പരീക്ഷിച്ചു

സ്വാഗതം ശുഭാംശു:ഇത് ഗഗൻയാനിലേക്കുള്ള മറ്റൊരു നാഴികകല്ല്

മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങി മഹാരാഷ്ട്ര ; മതപരിവർത്തനം കുറ്റകരമാക്കുന്ന പതിനൊന്നാമത്തെ സംസ്ഥാനം

ഭൂമിതൊട്ട് ഭാരതപുത്രൻ;രാജ്യത്തിന് അഭിമാനമായി ശുഭാംശു; തിരികെയെത്തി

Discussion about this post

Latest News

0-0-8-0 : എന്തൊരു ബോളിങ് സ്പെൽ ആണ് മിസ്റ്റർ എറിഞ്ഞത്, നാണക്കേടിന്റെ റെക്കോഡ് കൈവശതമുള്ളത് പാകിസ്ഥാൻ താരത്തിന്; സംഭവിച്ചത് ഇങ്ങനെ

പാകിസ്താനി കുടിയേറ്റക്കാരെക്കൊണ്ട് പൊറുതിമുട്ടി ; പാക് സർക്കാരിന് കർശന മുന്നറിയിപ്പുമായി ഇറാനും ഇറാഖും ; ഷിയകൾക്ക് യാത്രാ നിരോധനവുമായി പാകിസ്താൻ

അക്ബർ അലിയ്ക്ക് രണ്ട് ബ്രാഞ്ചുകൾ; ; ലക്ഷ്വറി കാറിൽ കറങ്ങി ലഹരിനൽകി വലയിലാക്കി അനാശാസ്യ പ്രവർത്തനങ്ങൾക്കുപയോഗിക്കും: സമ്പാദിച്ചത് ലക്ഷങ്ങൾ

ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ് ; ഷാർജയിൽ നടക്കാനിരുന്ന വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു

ഭാരതത്തിന്റെ വൈഷ്ണവാസ്ത്രം റെഡി’ ബ്രഹ്‌മോസിനേക്കാൾ വേഗം: പ്രൊജക്ട് വിഷണു പരീക്ഷിച്ചു

ഇന്ത്യ മത്സരത്തിൽ തോറ്റത് ആ കാരണം കൊണ്ടാണ്, അവിടെ ഞാൻ പ്രതീക്ഷിച്ചതിന് വിപരീതം; തുറന്നടിച്ച് ശുഭ്മാൻ ഗിൽ

സ്വാഗതം ശുഭാംശു:ഇത് ഗഗൻയാനിലേക്കുള്ള മറ്റൊരു നാഴികകല്ല്

മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങി മഹാരാഷ്ട്ര ; മതപരിവർത്തനം കുറ്റകരമാക്കുന്ന പതിനൊന്നാമത്തെ സംസ്ഥാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies