ലക്‌നൗ: ഉത്തർപ്രദേശിൽ സന്യാസി വേഷത്തിൽ ക്ഷേത്രത്തിൽ ഒളിച്ചു കഴിഞ്ഞിരുന്ന ഇതരമതസ്ഥൻ അറസ്റ്റിൽ. ഹരിയാന സ്വദേശി ഗല്ലൂ ആണ് അറസ്റ്റിലായത്. മതൂർ ഗ്രാമത്തിലെ ശിവക്ഷേത്രത്തിലായിരുന്നു സംഭവം.
38 വയസ്സുള്ള ഇയാൾ കഴിഞ്ഞ ഏതാനും മാസങ്ങളായി ക്ഷേത്രത്തിൽ രഹസ്യമായി കഴിഞ്ഞുവരികയായിരുന്നു. സന്യാസിയാണെന്ന് ആയിരുന്നു ക്ഷേത്രം അധികൃതർ വിശ്വസിച്ചിരുന്നത്. മുസ്ലീമായ ഇയാൾ ആൾമാറാട്ടം നടത്തി ക്ഷേത്രത്തിൽ കഴിയുന്നതുമായി ബന്ധപ്പെട്ട് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് എത്തിയത്. പോലീസ് എത്തിയപ്പോൾ കാവി വേഷം ധരിച്ച് ഗല്ലു ക്ഷേത്രത്തിന് സമീപം നിൽക്കുകയായിരുന്നു. ഉടനെ തന്നെ ഇയാളെ കസ്റ്റഡിയിൽ എടുത്തു. അപ്പോഴാണ് ഗല്ലു ഹിന്ദുവല്ലെന്നകാര്യം ക്ഷേത്രം അധികൃതർ അറിയുന്നത്.
ഗല്ലുവിനെ ക്ഷേത്രത്തിന്റെ ഓഫീസിൽ എത്തിച്ച് പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിൽ താൻ മുസ്ലീമാണെന്ന് ഗല്ലു വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
സംഭവത്തിൽ ഗല്ലൂവിനെതിരെ പോലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു. ഇയാൾ വേഷം മാറി എന്തിനാണ് ക്ഷേത്രത്തിൽ കഴിഞ്ഞിരുന്നത് എന്ന കാര്യം പോലീസ് പരിശോധിക്കുകയാണ്. സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
Discussion about this post