ന്യൂഡൽഹി: കൂടുതൽ രാജ്യങ്ങളിൽ യുപിഐ പണമിടപാടിന് തയ്യാറെടുത്ത് ഇന്ത്യ. ഇന്ത്യയുമായി യുപിഐ സേവനം നടത്താൻ താൽപര്യം പ്രകടിപ്പിച്ച 13 രാജ്യങ്ങളുമായി ഇന്ത്യ ധാരണപത്രം ഒപ്പുവച്ചിരുന്നു. നിലവിൽ ഫ്രാൻസ്, യുഎഇ, സൗദി അറേബ്യ, ബഹ്റൈൻ, സിംഗപ്പൂർ, മാലിദ്വീപ്, ഭൂട്ടാൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യൻ യാത്രക്കാർക്കാണ് യു പി ഐ ഉപയോഗിച്ച് പണമിടപാടുകൾ നടത്താൻ ഇനി സാധിക്കുക.
ബാങ്ക് അക്കൗണ്ട് മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചോ ക്യുആർ കോഡുകൾ സ്‌കാൻ ചെയ്തോ യു പി ഐ വഴി പണമിടപാട് നടത്താം. ഇതുവഴി ഇന്ത്യൻ ബാങ്കുകളിൽ നിന്ന് വിദേശ കറൻസിയിൽ യു പി ഐ പേയ്മെന്റുകൾ നടത്താം.
അതേസമയം യുപിഐ ഉപയോഗിച്ചുള്ള പണമിടപാട് നടത്തുന്നതിന് ശ്രീലങ്കയും ഇന്ത്യയും തമ്മിൽ കഴിഞ്ഞ ദിവസം ധാരണപത്രം ഒപ്പുവച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിങ്കെയും ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവച്ചത്. വിദേശ രാജ്യങ്ങളുമായുള്ള പണമിടപാട് ഇന്ത്യയുടെ സമ്പത്ത് ഘടനയുടെ വളർച്ചയെ സ്വാധീനിക്കും.
Discussion about this post