എറണാകുളം: ആലുവയിൽ ബിഹാർ സ്വദേശി തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ അഞ്ച് വയസ്സുകാരി ക്രൂരമായ പീഡനത്തിന് ഇരയായി. പോസ്റ്റ്‌മോർട്ടത്തിലാണ് കുട്ടിയെ പ്രതി പീഡിപ്പിച്ചതായി വ്യക്തമായത്. പീഡനത്തിനിടെയാണ് മരണം എന്നാണ് നിഗമനം. പ്രാഥമിക പരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ ധാരാളം മുറിവുകൾ കണ്ടിരുന്നു.
കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരുന്നു പോസ്റ്റ്‌മോർട്ടം നടപടികൾ. പോസ്റ്റ്‌മോർട്ടം പൂർത്തിയായ സാഹചര്യത്തിൽ മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. ഇവിടെ നിന്നും നാളെ രാവിലെയോടെയാകും മൃതദേഹം ബന്ധുക്കൾക്ക് കൈമാറുക. കുട്ടിയുടെ പിതാവും ബന്ധുക്കളും നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജിലുണ്ട്.
ഏഴരയോടെയാകും മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകുക. കുട്ടി പഠിക്കുന്ന സ്‌കൂളിൽ പൊതുദർശനത്തിന് വയ്ക്കും. ഇതിന് ശേഷം കീഴ്മാട് പൊതുസ്മശാനത്തിലാകും മൃതദേഹം സംസ്‌കരിക്കുക.
Discussion about this post