തൃശൂര്‍: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 24കാരന് 40 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തൃശൂര്‍ വടൂക്കര പാലിയ താഴത്തു വീട്ടില്‍ ഷിനാസി (24) നെയാണ് കുന്നംകുളം കോടതി ശിക്ഷിച്ചത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് എസ്. ലിഷ ആണ് കേസ് പരിഗണിച്ചത്.
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടാണ് ഷിനാസ് പെൺകുട്ടിയെ വശത്താക്കിയത്. പത്താം ക്ലാസുകാരിയായ പെൺകുട്ടിയോട് പ്രണയം നടിക്കുകയും പിന്നീട് ആത്മഹത്യാ ഭീഷണി മുഴക്കിയുമാണ് യുവാവ് പീഡനം നടത്തിയത്. 2020ല്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടശേഷം യുവാവ് പ്രണയം നടിച്ച് പെണ്‍കുട്ടിയോട് അടുത്തു.
ഇതിനിടെ തൃശൂര്‍ റെയില്‍വേ പാളത്തില്‍നിന്നു വീഡിയോ കാള്‍ ചെയ്ത് ആത്മഹത്യ ഭീഷണിമുഴക്കിയും ചെയ്തു. പിന്നീട് വീടിനകത്ത് ഫാനില്‍ തൂങ്ങിമരിക്കാന്‍ പോകുന്നുവെന്ന് കാണിച്ച് വീഡിയോ കോള്‍ ചെയ്ത് ഭീഷണിപ്പെടുത്തി. പെൺകുട്ടിയോട് പ്രേമമാണെന്നും നിഷേധിച്ചാൽ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞാണ് പെൺകുട്ടിയെ ഷിനാസി സ്വാധീനിച്ചത്. പിന്നീട് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് 2020ൽ വലപ്പാട് പോലീസ് ആണ് സംഭവത്തിൽ കേസെടുത്തത്. എസ്ഐ കെ. സുമേഷിന്റെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. പിന്നീട് അന്വേഷണം നടത്തി 20 സാക്ഷികളെ വിസ്തരിക്കുകയും 11രേഖകളും, തൊണ്ടിമുതലും ശാസ്ത്രീയ തെളിവുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷനും നിർണ്ണായക പങ്കു വഹിച്ചു.
Discussion about this post