ന്യൂഡൽഹി: മഞ്ചേരിയിലെ പോപ്പുലർ ഫ്രണ്ടിൻറെ ആയുധപരിശീലനകേന്ദ്രം എൻഐഎ കണ്ടുകെട്ടിയ നടപടിയിൽ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. നടപടി ബിജെപി സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ ഇത് ചെയ്യേണ്ടിയിരുന്ന കാര്യമാണെന്നും മുരളീധരൻ പ്രതികരിച്ചു.
മഞ്ചേരിയിലെ പോപ്പുലർ ഫ്രണ്ടിൻറെ ആയുധപരിശീലനകേന്ദ്രം എൻഐഎ പിടിച്ചെടുത്ത നടപടി ബിജെപി സ്വാഗതം ചെയ്യുന്നു. ഒരു ദശകമായി പ്രവർത്തിക്കുന്ന കേന്ദ്രത്തോട് കേരളം മാറി മാറി ഭരിച്ചവർ കണ്ണടക്കുകയാണ് ചെയ്തത്. ബിജെപി സംസ്ഥാന അധ്യക്ഷനായിരിക്കേ ഗ്രീൻ വാലി ആയുധപരിശീലനകേന്ദ്രത്തിന് എതിരെ സമരം ചെയ്തതിന് തനിക്ക് എതിരെ കേസെടുത്തു. രാഷ്ട്രീയ ഏമാൻമാരുടെ നിർദേശപ്രകാരം എല്ലാമറിഞ്ഞിട്ടും കേരളാപൊലീസ് കയ്യും കെട്ടിയിരുന്നു. എൻഐഎ കണ്ടുകെട്ടുന്ന പോപ്പുലർ ഫ്രണ്ടിൻറെ കേരളത്തിലെ ആറാമത്തെ കേന്ദ്രമാണ് ഇതെന്ന് ഓർക്കണമെന്നും വി.മുരളീധരൻ പറഞ്ഞു.
മണിപ്പൂർ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. മണിപ്പൂരിൽ പ്രശ്‌നപരിഹാരത്തിനല്ല മുതലെടുപ്പിനാണ് പ്രതിപക്ഷ സഖ്യം ശ്രമിക്കുന്നതെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. സംഘർഷത്തിൽ മതമില്ലെന്ന് ക്രൈസ്തവ സഭ വരെ പറയുകയുണ്ടായി. എന്നിട്ടും പാർലമെന്റിൽ ചർച്ചക്ക് പോലും തയാറാകാതെ പ്രതിപക്ഷം വിഷയത്തെ കത്തിച്ച് പിടിക്കുകയാണെന്നും വി.മുരളീധരൻ കൂട്ടിച്ചേർത്തു.
Discussion about this post