തൃശൂർ: ഡിവൈഎഫ്‌ഐ തൃശൂർ ജില്ലാ സെക്രട്ടറിയും ചാനൽ ചർച്ചകളിലെ പാർട്ടിയുടെ മുഖവുമായിരുന്ന എൻവി വൈശാഖനെ തരംതാഴ്ത്തിയേക്കും. ഡിവൈഎഫ്‌ഐ ജില്ലാ ഭാരവാഹി കൂടിയായ വനിതാ നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തൃശൂരിൽ ചേർന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് വൈശാഖനെ തരംതാഴ്ത്താൻ ശുപാർശ ചെയ്തത്.
വൈശാഖനെ അടുത്തിടെ ചാനൽ ചർച്ചകളിൽ നിന്ന് ഒഴിവാക്കിയിരുന്നു. നേരത്തെ കൊടുങ്ങല്ലൂരിൽ നിന്ന് ആരംഭിച്ച ഡിവൈഎഫ്‌ഐ ജാഥയുടെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും വൈശാഖനെ മാറ്റിയിരുന്നു. പിന്നീട് നിർബന്ധിത അവധിയിൽ പോകാൻ നിർദ്ദേശിക്കുകയും ചെയ്തു.
സിപിഎം ഏരിയ കമ്മിറ്റിയംഗം കൂടിയാണ് വൈശാഖൻ. ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും നീക്കിയിട്ടും ജാഥയുടെ ഉദ്ഘാടന ചടങ്ങിൽ വൈശാഖൻ എത്തിയതും പാർട്ടി നേതൃത്വത്തിൽ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. വൈശാഖനെതിരായ പരാതി സിപിഎം പോലീസിന് കൈമാറണമെന്ന് ഇതര രാഷ്ട്രീയ നേതാക്കൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും സിപിഎം ഇതിന് തയ്യാറായിട്ടില്ല.
Discussion about this post