മലപ്പുറം : താനൂർ കസ്റ്റഡി മരണത്തിൽ എട്ട് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. എസ്ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ അന്വേഷണത്തിന്റെ ഭാഗമായി സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. എസ്ഐ കൃഷ്ണലാൽ, പോലീസുകാരായ കെ.മനോജ്, ശ്രീകുമാർ, ആഷിഷ് സ്റ്റീഫൻ, ജിനേഷ്, അഭിമന്യു, വിപിൻ, ആൽബിൻ അഗസ്റ്റിൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. തൃശൂർ ഡിഐജിയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.
ലഹരിയുമായി പിടികൂടിയ യുവാവ് പോലീസ് കസ്റ്റഡിയിലിരിക്കെയാണ് മരിച്ചത്.
തിരുരങ്ങാടി മമ്പുറം മൂഴിക്കൽ പുതിയ മാളിയേക്കൽ താമിർ ജിഫ്രി (30) ആണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിൽ ഇയാൾക്ക് മർദ്ദനമേറ്റതായി കണ്ടെത്തിയിരുന്നു. ശരീരത്തിൽ ചതവുകൾ അടക്കം 13 പാടുകളാണ് കണ്ടെത്തിയത്.
അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.സി.ബാബുവിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കും. ലഹരിക്കേസ് നർകോട്ടിക് സെൽ ഡിവൈഎസ്പിയും നടപടികളിൽ വീഴ്ച സംഭവിച്ചോ എന്ന് അന്വേഷിക്കും.
Discussion about this post