ന്യൂഡൽഹി: വനിതാ എംപിമാർക്ക് രാഹുൽ ഗാന്ധി ഫ്‌ളൈയിങ് കിസ് നൽകിയ സംഭവത്തിൽ ന്യായീകരണവുമായി കോൺഗ്രസ് വൃത്തങ്ങൾ.
രാഹുൽ ഗാന്ധിയുടെ ആംഗ്യം ഏതെങ്കിലും പ്രത്യേക അംഗത്തിന് നേരെയല്ലെന്നാണ് കോൺഗ്രസ് പറയുന്നത്.
രാഹുൽ ഗാന്ധി ട്രഷറി ബെഞ്ചുകൾക്ക് നേരെ ആംഗ്യം കാണിച്ചു. അവരെ ഒരു പ്രത്യേക മന്ത്രിയോടോ എംപിയോടോ അല്ല, കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോടോ അല്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. സംഭവത്തിൽ രാഹുൽ ഗാന്ധിയ്‌ക്കെതിരെ നിരവധി എംപിമാർ പരാതി നൽകിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെ പറഞ്ഞു. സംഭവത്തിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് പരാതി നൽകുമെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ഇക്കാര്യം സഭയിൽ ഉന്നയിച്ചത്.
സ്ത്രീവിരുദ്ധനായ പുരുഷന് മാത്രമേ വനിതാ എംപിമാർ ഇരിക്കുന്ന പാർലമെന്റിലേക്ക് ഒരു ഫ്‌ളൈയിങ് കിസ നൽകാൻ കഴിയൂ, രാഹുലിന്റെ നടപടി മാന്യത ഇല്ലാത്തതാണെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. പാർലമെന്റ് ഇത്രയും സ്ത്രീവിരുദ്ധതയ്ക്ക് സാക്ഷ്യം വഹിച്ചിട്ടില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.
എനിക്ക് മുമ്പായി സംസാരിക്കാൻ അവസരം ലഭിച്ചയാൾ പോകുന്നതിന് മുമ്പ് ഒരു അസഭ്യം പ്രകടിപ്പിച്ചു. പാർലമെന്റിലെ വനിതാ അംഗങ്ങൾ ഇരിക്കുന്നതിന് നേരെ ഒരു ഫ്ളൈയിങ് കിസ് നൽകാൻ സ്ത്രീവിരുദ്ധനായ പുരുഷന് മാത്രമേ കഴിയൂ. ഇത്രയും മാന്യതയില്ലാത്ത പെരുമാറ്റം രാജ്യത്തെ പാർലമെന്റിൽ മുമ്പൊരിക്കലും കണ്ടിട്ടില്ലെന്ന് സ്മൃതി ഇറാനി പറഞ്ഞു.
ബുധനാഴ്ച എംപിയായ തിരിച്ചെത്തിയ ശേഷം പാർലമെന്റിൽ ആദ്യ പ്രസംഗം നടത്തിയ ശേഷം ഇറങ്ങിപ്പോകുമ്പോഴാണ് ഫ്‌ളൈയിങ് കിസ് നൽകിയതെന്നാണ് ആരോപണം. പ്രസംഗം കഴിഞ്ഞ് രാഹുൽ ഗാന്ധി ഇറങ്ങുമ്പോൾ ഫയലുകൾ താഴെ വീണെന്നും അതെടുക്കാൻ അദ്ദേഹം കുനിഞ്ഞപ്പോൾ ബിജെപി എംപിമാർ അദ്ദേഹത്തെ നോക്കി ചിരിച്ചു. ഈ സമയം രാഹുൽ ാന്ധി എംപിമാർക്ക് നേരെ ഫ്‌ലൈയിങ് കിസ് നടത്തിയെന്നുമാണ് ദൃക്‌സാക്ഷികൾ പറയുന്നത്. അതേസമയം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പ്രസംഗം നടക്കുന്നതിനാൽ ആരോപണത്തിൽ ഉന്നയിക്കപ്പെട്ട ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post