പത്തംതിട്ട: തിരുവല്ല പുളിക്കീഴിൽ ചതുപ്പിൽ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി. കൊലപാതകം എന്ന നിഗമനത്തിലെത്താനുള്ള തെളിവുകൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലില്ലെന്നാണ് കണ്ടെത്തൽ. കുഞ്ഞിന്റെ മൃതദേഹത്തിൽ സംശയകരമായ പരിക്കുകളൊന്നും ഇല്ലെന്നാണ് കണ്ടെത്തൽ.
സംഭവത്തിൽ വിവിധഭാഷാ തൊഴിലാളികളിലേക്കും അന്വേഷണം വ്യപിപ്പിക്കും.സമീപത്തെ പോലീസ് സ്റ്റഷനുകളിലൊന്നും തന്നെ കുഞ്ഞിനെ കാണാനില്ലെന്ന പരാതിയും ലഭിച്ചിട്ടില്ല. മൂന്ന് മുതൽ അഞ്ച് ദിവസം വരെ പഴക്കം കണക്കാക്കിയിരിക്കുന്ന മൃതദേഹത്തിന്റെ കൈകാലുകൾ നഷ്ടപ്പെട്ടത് നായയുടെ കടിയേറ്റിറ്റാണെന്നും റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്.
സംഭവത്തിൽ ദുരൂഹത നീക്കാൻ ആന്തരിക അവയവങ്ങളുടെ രാസ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. മരിച്ച ശേഷം പെൺകുഞ്ഞിനെ ചതുപ്പിൽ ഉപേക്ഷിച്ചെന്ന നിഗമനത്തിലാണ് നിലവിൽ പോലീസ്.
Discussion about this post