Monday, July 14, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

പ്രളയത്തിൽ തകർന്നത് ബീഹാറി മേസ്തിരിമാർ പണിത കെട്ടിടങ്ങളെന്ന് ഹിമാചൽ മുഖ്യമന്ത്രി; വിവാദമായതോടെ ബിഹാറുകാർ സഹോദരങ്ങളെ പോലെയെന്ന് കോൺഗ്രസ് മുഖ്യമന്ത്രി

by Brave India Desk
Aug 17, 2023, 12:35 pm IST
in India
Share on FacebookTweetWhatsAppTelegram

ഷിംല: ഹിമാചൽ പ്രദേശിൽ പ്രളയത്തിൽ തകർന്നത് ബിഹാരി മേസ്തിരിമാർ പണിത കെട്ടിടങ്ങളാണെന്ന മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖുവിന്റെ വാക്കുകൾ വിവാദത്തിൽ. ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു കോൺഗ്രസ് മുഖ്യമന്ത്രിയുടെ വിവാദ പരാമർശം. സംഭവത്തിൽ പ്രതിഷേധം ഉയർന്നതോടെ നിർമാണ രീതിയിലെ അപാകത ആണ് താൻ ഉദ്ദേശിച്ചതെന്ന ന്യായവുമായി മുഖ്യമന്ത്രി രംഗത്തെത്തി.

ചില കുടിയേറ്റ മേസ്തിരിമാർ, ഞാൻ അവരെ ബിഹാറി മേസ്തിരിമാർ എന്ന് വിളിക്കും. അവരാണ് ഇവിടെ വന്ന് ഓരോ നിലകളായി കെട്ടിപ്പൊക്കുന്നത്. ഞങ്ങൾക്ക് ഇവിടെ പ്രാദേശിക മേസ്തിരിമാർ ഇല്ല. ഒരു ശാസ്ത്രീയ രീതിയും അവലംബിക്കാതെയാണ് ഇവർ കെട്ടിടങ്ങൾ പണിയുന്നത്. ഇതായിരുന്നു സുഖ്‌വിന്ദർ സിംഗ് സുഖുവിന്റെ വാക്കുകൾ. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ഷിംലയിൽ കുന്നിൻചെരുവിലെ ബഹുനില കെട്ടിടങ്ങൾ അടക്കം തകർന്നുവീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Stories you may like

യാത്രക്കാരുടെ സുരക്ഷ മുഖ്യം ; 74000 കോച്ചുകളിൽ എഐ സിസിടിവി ക്യാമറകൾ സ്ഥാപിക്കും ; അംഗീകാരം നൽകി കേന്ദ്രസർക്കാർ

ചങ്കൂർ ബാബക്ക് പാക് ഐ‌എസ്‌ഐയുമായും ബന്ധം ; സൗദിയും തുർക്കിയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും എത്തിയത് 500 കോടിയുടെ ഫണ്ട്

അതേസമയം പരാമർശം വിവാദമായതോടെ ബിഹാറികൾ തന്റെ സഹോദരങ്ങളെപ്പോലെയാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി രംഗത്തെത്തി. ബിഹാറിൽ നിന്നുളളവരും പ്രളയത്തിൽ കുടുങ്ങിയിരുന്നു. ഹെലികോപ്ടർ വഴിയാണ് അവരെ രക്ഷിച്ചത്. ഇപ്പോഴും ഇവിടെ ഇരുന്നൂറോളം ബിഹാർ സ്വദേശികൾ കുടുങ്ങി കിടക്കുന്നുണ്ട്. അവർ ഞങ്ങളുടെ സഹോദരങ്ങളെ പോലെയാണ്. നമ്മുടെ നിർമാണ രീതിയാണ് പ്രശ്‌നം. അവർ വെറും തൊഴിലാളികൾ മാത്രമാണെന്നും സുഖ് വിന്ദർ സിംഗ് സുഖു വിശദീകരിച്ചു.

അടുത്തിടെ നിർമാണം നടത്തിയ പല കെട്ടിടങ്ങളിലും ഡ്രെയിനേജ് സംവിധാനത്തിന്റെ അവസ്ഥ മോശമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പക്ഷെ ഒന്നരനൂറ്റാണ്ടോളം പഴക്കമുളള ഷിംല നഗരത്തിൽ മികച്ച ഡ്രെയിനേജ് സംവിധാനമാണുളളത്. കെട്ടിട നിർമാണ രീതികൾ കൃത്യമായി പാലിക്കാത്ത കെട്ടിടങ്ങളാണ് നിലം പൊത്തിയത്. നിരവധി സർക്കാർ കെട്ടിടങ്ങൾ ഇപ്പോഴും അവിടെയുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ഒൻപത് നില കെട്ടിടത്തിലാണ് സെക്രട്ടറിയേറ്റ് പ്രവർത്തിക്കുന്നത്. ഹിമാചൽ സർവ്വകലാശാലയിലെ അഡ്വാൻസ്ഡ് സ്റ്റഡി കേന്ദ്രത്തിന്റെ ഷിംലയിലെ കെട്ടിടം എട്ട് നിലയുളളതാണ്. ഈ കെട്ടിടങ്ങൾ നിർമിക്കുമ്പോഴും മറ്റ് സാങ്കേതികവിദ്യകൾ ഒന്നും ലഭ്യമായിരുന്നില്ല. പക്ഷെ അടിസ്ഥാനപരമായി നിർമാണ മാനദണ്ഡങ്ങൾ പാലിച്ചിരുന്നു. അതുകൊണ്ടു തന്നെ ഈ കെട്ടിടങ്ങൾ അപകടത്തിലാണെന്ന് ഒരിക്കലും കേട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹിമാചലിൽ ദിവസങ്ങളായി പെയ്ത മഴയിലും പ്രളയത്തിലും വ്യാപക നാശമാണ് ഉണ്ടായത്. എഴുപതിലധികം പേർ മരിച്ചതായാണ് കണക്ക്. ഷിംലയിലെ ശിവ ബോധി ക്ഷേത്രം ഉൾപ്പെടെ തകർന്നുപോയിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണനഗറിലെ ലാൽപാനിയിൽ കുന്നിൻചെരിവിൽ മണ്ണിടിച്ചിൽ ഉണ്ടായി കെട്ടിടങ്ങൾ നിലംപൊത്തിയത്.

Tags: Bihari MaisonStructural engineeringSHIMLAbuilding collapsedHimachal FloodMigrant labourer
Share4TweetSendShare

Latest stories from this section

അന്തരിച്ച കോട്ട ശ്രീനിവാസ റാവുവിന് ശ്രദ്ധാഞ്ജലിയുമായി ഇന്ത്യ ; ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖർ

ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ വശീകരിച്ച് മതം മാറ്റാൻ ആയിരത്തിലധികം മുസ്ലീം പുരുഷന്മാർക്ക് ധനസഹായം നൽകി; ചങ്കൂർ ബാബയ്ക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

തമിഴ്നാട്ടിൽ ട്രെയിന് തീപിടിച്ച സംഭവം അട്ടിമറിയെന്ന് സംശയം ; ട്രാക്കിൽ വിള്ളൽ കണ്ടെത്തി

വ്യാജ സന്യാസിമാർക്കെതിരെ നടപടിയുമായി ഉത്തരാഖണ്ഡ് ; ഒരു ബംഗ്ലാദേശി ഉൾപ്പെടെ 30 പേർ അറസ്റ്റിൽ

Discussion about this post

Latest News

യാത്രക്കാരുടെ സുരക്ഷ മുഖ്യം ; 74000 കോച്ചുകളിൽ എഐ സിസിടിവി ക്യാമറകൾ സ്ഥാപിക്കും ; അംഗീകാരം നൽകി കേന്ദ്രസർക്കാർ

ചങ്കൂർ ബാബക്ക് പാക് ഐ‌എസ്‌ഐയുമായും ബന്ധം ; സൗദിയും തുർക്കിയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും എത്തിയത് 500 കോടിയുടെ ഫണ്ട്

അന്തരിച്ച കോട്ട ശ്രീനിവാസ റാവുവിന് ശ്രദ്ധാഞ്ജലിയുമായി ഇന്ത്യ ; ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖർ

ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ വശീകരിച്ച് മതം മാറ്റാൻ ആയിരത്തിലധികം മുസ്ലീം പുരുഷന്മാർക്ക് ധനസഹായം നൽകി; ചങ്കൂർ ബാബയ്ക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം ; ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് പോലീസ്

ഇന്ത്യക്കെതിരെ പ്രയോഗിക്കാൻ വേണ്ടിയല്ല ; പാകിസ്താന്റെ ആണവ പദ്ധതി സമാധാനത്തിനും ദേശീയ പ്രതിരോധത്തിനും മാത്രമെന്ന് ഷെഹ്ബാസ് ഷെരീഫ്

സംസ്ഥാനത്ത് വീണ്ടും നിപ മരണം ; മരിച്ച 58കാരൻ്റെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

ഡ്രൈവറുമായി അവിഹിതബന്ധം ആരോപിച്ച് കെഎസ്ആർടിസി വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു:വിവാദം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies