ഇസ്ലാമാബാദ്: മതതിന്ദയുടെ പേരിൽ പാകിസ്താനിൽ അഴിഞ്ഞാടി മതതീവ്രവാദികൾ. ന്യൂനപക്ഷങ്ങൾക്ക് നേരെ വ്യാപക ആക്രമണങ്ങളാണ് മതതീവ്രവാദികൾ അഴിച്ചുവിടുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ മതതീവ്രവാദികളെ ചെറുക്കുന്നതിനായി പോലീസ് ന്യൂനപക്ഷ സംരക്ഷണ യൂണിറ്റ് ആരംഭിച്ചു.
ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ വൻ ആക്രമണമാണ് അക്രമികൾ അഴിച്ചുവിടുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് യൂണിറ്റ് രൂപീകരിക്കാനുള്ള തീരുമാനം. 70 പോലീസുകാർ ഉൾപ്പെടുന്ന യൂണിറ്റാണ് രൂപീകരിച്ചിരിക്കുന്നത്. ന്യൂനപക്ഷ മേഖലകളിലും ആരാധനാലയങ്ങളിലും ഇവർ സുരക്ഷയൊരുക്കും.
കഴിഞ്ഞ ദിവസമാണ് പാകിസ്താനിൽ മതനിന്ദയുടെ പേരിൽ വ്യാപക അക്രമ സംഭവങ്ങൾ ആരംഭിച്ചത്. ഇത് തടയാൻ പാക് സർക്കാർ ഒന്നും ചെയ്യാത്തതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് സംരക്ഷണത്തിനായി യൂണിറ്റ് രൂപീകരിക്കാൻ തീരുമാനിച്ചത്.
അതേസമയം ഇതിനോടകം തന്നെ അഞ്ചോളം ക്രിസ്ത്യൻ പള്ളികളാണ് മതതീവ്രവാദികളുടെ സംഘം കത്തിച്ചത്. ക്ഷേത്രങ്ങൾക്ക് നേരെയും ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ക്രിസ്ത്യൻ വിശ്വാസിയായ യുവാവ് ഖുർആനെ അവഹേളിച്ചുവെന്ന് ആരോപിച്ചാണ് നിലവിൽ സംഘർഷം തുടരുന്നത്.
Discussion about this post