തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് കോടതി ഇന്ന് ശിക്ഷ വിധിക്കും. രണ്ടാം പ്രതി മുഹമ്മദ് സാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവരുടെ ശിക്ഷയാണ് ഇന്ന് വിധിക്കുക. കേസിൽ മൂന്ന് പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുക. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി ഒൻപത് പ്രതികളെ വെറുതെവിട്ടിരുന്നു. തെളിവില്ലെന്നകാരണത്താലായിരുന്നു പ്രതികളെ വെറുതെവിട്ടത്. ഇതിന് ശേഷം രണ്ടും മൂന്നും പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. അതേസമയം കേസിലെ ഒന്നാം പ്രതി അബ്ദുൾ സത്താറിനെ പിടികൂടാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
2018 മാർച്ച് 27 നായിരുന്നു രാജേഷ് കൊല്ലപ്പെട്ടത്. ഭാര്യയുമായി അടുപ്പമുണ്ടെന്ന സംശയത്തെ തുടർന്ന് അബ്ദുൾ സത്താർ രാജേഷിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകുകയായിരുന്നു. മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തിനുള്ള സംഘത്തിനായിരുന്നു ക്വട്ടേഷൻ. രാവിലെ സ്റ്റുഡിയോയിലേക്ക് അതിക്രമിച്ച് കയറിയ ക്വട്ടേഷൻ സംഘം രാജേഷിനെ കൊലപ്പെടുത്തുകയായിരുന്നു.
Discussion about this post