തിരുവനന്തപുരം: മാസപ്പടി ആരോപണത്തിൽ വീണ വിജയനെയും മുഖ്യമന്ത്രിയുടെ മകൾക്ക് പ്രതിരോധം തീർത്ത സിപിഎമ്മിനെയും കുരുക്കിലാക്കി മാത്യു കുഴൽനാടൻ. എക്സാ ലോജിക്ക് നികുതി വെട്ടിപ്പ് നടത്തിയതായി മാത്യു കുഴൽനാടൻ എം എൽ എ. ആരോപിച്ചു. സി എം ആർ എൽ കമ്പനിക്ക് സേവനം നൽകിയതിനാണ് 1.72 കോടി രൂപാ വാങ്ങിയതെങ്കിൽ അതിന്റെ ഐ ജി എസ് ടിയായി 30 ലക്ഷം രൂപ അടക്കണമായിരുന്നു. എന്നാൽ കേവലം ആറ് ലക്ഷം രൂപ മാത്രമാണ് നികുതി നൽകിയത്. അതാകട്ടെ 1.72 കോടി വാങ്ങിയതിനല്ല 42 ലക്ഷം വാങ്ങിയതിനാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
1.72 കോടി സേവനത്തിനെങ്കിൽ ജിഎസ്ടി രേഖ പുറത്തുവിടാൻ അദ്ദേഹം വല്ലുവിളിച്ചു. ജിഎസ്ടി വിഹിതമായ 30 ലക്ഷം രൂപ കിട്ടിയോ എന്ന് ചോദിച്ച് ധനമന്ത്രിക്ക് തൽസമയം കത്തയച്ചു. സിപിഎം മുഖ്യമന്ത്രിയുടെ മകളുടെ സെക്യൂരിറ്റി ഏജൻസിയായി മാറിയെന്നും അദ്ദേഹം പരിഹസിച്ചു.
സിഎംആർഎലിൽനിന്ന് 42,48,000 രൂപ വീണ വാങ്ങി. 201415ലാണ് വീണ കമ്പനി ആരംഭിച്ചത്. ഇതിനായി 14 ലക്ഷം രൂപ വീണ നിക്ഷേപിച്ചു. 2015-16 വർഷം 25 ലക്ഷം വരവുണ്ടായി. ചെലവ് 70 ലക്ഷം. 44 ലക്ഷത്തിലേറെ നഷ്ടമുണ്ടായി. പിന്നാലെ സിഎംആർഎൽ കമ്പനി ഉടമയുടെ ഭാര്യയിൽനിന്ന് 25 ലക്ഷം ലഭിച്ചു. പിറ്റേവർഷം 37 ലക്ഷം രൂപ നൽകി. 201718 വർഷം 20.38 ലക്ഷം രൂപ ലാഭം. പിറ്റേവർഷം 17 ലക്ഷം രൂപ നഷ്ടമുണ്ടായി. പിന്നാലെ കമ്പനിക്കായി വീണ 59 ലക്ഷം രൂപ മുടക്കിയതായും രേഖകൾ ചൂണ്ടിക്കാട്ടികൊണ്ട് മാത്യു കുഴൽനാടൻ കുഴൽനാടൻ വിവരിച്ചു.
Discussion about this post