എറണാകുളം: പ്രമുഖ കൊമേഴ്‌സ് പഠന കേന്ദ്രമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ലക്ഷ്യക്കെതിരെ അപകീർത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിൽ നിന്നും മറുനാടൻ മലയാളിയ്ക്ക് വിലക്ക്. എറണാകുളം അഡീഷണൽ സബ് കോടതിയാണ് വിലക്കേർപ്പെടുത്തിയത്. അഞ്ച് കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ട് സ്ഥാപനം നൽകിയ മാനനഷ്ട കേസിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
വാദിയുടെ സ്വകാര്യതയ്ക്കും ജീവിക്കാനുള്ള അവകാശത്തിനും സത്‌പേരിനും പ്രശസ്തിക്കും കളങ്കം വരുത്തുന്ന രീതിയിലുള്ള വ്യാജവും അപകീർത്തികരവുമായ ഉള്ളടക്കങ്ങൾ നിർമ്മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത് എന്നാണ് കോടതിയുടെ നിർദ്ദേശം. ഓൺലൈൻ ആയി മാത്രമല്ല ഓഫ് ലൈൻ ആയും പ്രചരിപ്പിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യരുത്.
നിലവിൽ ലക്ഷ്യയ്‌ക്കെതിരെ അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയോ പ്ലാറ്റ്‌ഫോമുകളിൽ നിന്നും നീക്കം ചെയ്യാനും ഉത്തരവുണ്ട്.
നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം എന്നാണ് കോടതിയുടെ ഉത്തരവ്. ഇത് ലംഘിച്ചാൽ നടപടി നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Discussion about this post