തിരുവനന്തപുരം: തലസ്ഥാനത്ത് ആരംഭിച്ച 60 ഇലക്ട്രിക് ബസ്സുകളുടെ ഫ്‌ളാഗ് ഓഫ് നിർവ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇലക്ട്രിക് ബസിൽ കന്നിയാത്രയും നടത്തി. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കെ എസ് ആർ ടി സി യും നഗരസഭയുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കിയത്.
ചാല ഗവൺമെന്റ് ബോയ്‌സ് സ്‌കൂൾ ഗ്രൗണ്ട് മുതൽ സെക്രട്ടറിയേറ്റ് വരെയായിരുന്നു യാത്ര. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയോടൊപ്പം ബസിലുണ്ടായിരുന്നു. വൻ സുരക്ഷാ സന്നാഹങ്ങളോടെയായിരുന്നു മുഖ്യമന്ത്രിയുടെ കന്നി യാത്ര.
കെ എസ് ആർ ടി സി സ്വിഫ്റ്റിന്റെ രണ്ട് ഹൈബ്രിഡ് ബസുകളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി ഇതോടൊപ്പം നിർവ്വഹിച്ചു. തലസ്ഥാനത്ത് രാത്രിസമയങ്ങളിലെ ഓണത്തിരക്ക് കണക്കിലെടുത്ത് സെപ്തംബർ മൂന്ന് വരെ 12 റെഡ് ബസുകൾ സർവീസ് നടത്തുമെന്നറിയിച്ചിട്ടുണ്ട്.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് എന്റെ കെ എസ് ആർ ടി സി,മാർഗദർശി എന്നീ ആപ്പുകളുടെ പ്രകാശന കർമ്മവും മുഖ്യമന്ത്രി നിർവ്വഹിച്ചു. ഘട്ടം ഘട്ടമായി ഡീസൽ വാഹനങ്ങൾ ഒഴിവാക്കി നഗരത്തെ പരിസ്ഥിതി സൗഹാർദമാക്കുകയാണ് ലക്ഷ്യമെന്നാണ് ഫ്‌ളാഗ് ഓഫിന് ു ശേഷം മുഖ്യമന്ത്രി പറഞ്ഞു.
തിരുവന്തപുരം നഗരത്തിൽ സർവ്വീസിനായി നിലവിൽ 50 ഇലക്ട്രിക് ബസുകൾ ഓടുന്നുണ്ട്. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി 113 ബസുകൾ നൽകുന്നതിന്റെ ആദ്യഘട്ടമായിട്ടാണ് 60 ബസുകൾ നിരത്തിലിറങ്ങിയത്. പദ്ധതിയുടെ ആകെ ചെലവ് 1135 കോടി രൂപയാണ്. ഇതിൽ 500 കോടി കേന്ദ്ര വിഹിതവും 500 കോടി സംസ്ഥാന സർക്കാർ വിഹിതവും 135 കോടി കോർപ്പറേഷൻ വിഹിതവുമാണ്.
Discussion about this post