എറണാകുളം: പഴയകാല പ്രമുഖ സിനിമാ- നാടക നടൻ വർഗീസ് കാട്ടിപ്പറമ്പൻ അന്തരിച്ചു. 88 വയസ്സായിരുന്നു. തൃപ്പൂണിത്തുറ സ്വദേശിയാണ് അദ്ദേഹം.
രാത്രിയോടെയായിരുന്നു മരണം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശനായിരുന്നു. ഇതേ തുടർന്നായിരുന്നു മരണം എന്നാണ് വിവരം. ഇന്ന് വൈകീട്ട് നാല് മണിയ്ക്ക് തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ വർഗീസ് കാട്ടിപ്പറമ്പന്റെ മൃതദേഹം സംസ്‌കരിക്കും.
സിനിമകളെക്കാൾ നാടക രംഗത്ത് ആയിരുന്നു വർഗീസ് സജീവം. നിരവധി നാടകങ്ങളിലാണ് നടനായി അദ്ദേഹം അരങ്ങ് തകർത്തത്. സ്റ്റേജിലെ സത്യൻ എന്നായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്ന വിശേഷണം. 1954 ലായിരുന്നു വർഗീസ് നാടക രംഗത്തേക്ക് കടന്നുവരുന്നത്. നശിക്കാത്ത ഭൂമിയിൽ ആയിരുന്നു ആദ്യ നാടകം. നായകനായിട്ടായിരുന്നു അരങ്ങേറ്റം. പിന്നീട് കൈരളി തീയറ്റേഴ്‌സ്, മാനിഷാദ, കോട്ടയം കേരള, കോട്ടയം നാഷണൽ, കായംകുളം പീപ്പിൾസ് തുടങ്ങിയ പ്രമുഖ നാടക ട്രൂപ്പുകൾക്ക് വേണ്ടിയും നായകനായി അഭിനയിച്ചു. 1971 ൽ പുറത്തിറങ്ങിയ അനാഥശിൽപ്പങ്ങൾ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം സിനിമാ മേഖലയിലേക്ക് കടന്നുവന്നത്.
Discussion about this post