കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ. കോഴിക്കോട് പനിബാധിച്ച് മരിച്ചവരിൽ ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈകീട്ടോടെയാണ് പരിശോധനാ ഫലം പുറത്തുവന്നത്.
പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കായിരുന്നു സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചത്. പനി ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന രണ്ട് പേരാണ് മരിച്ചത്. ഇതിൽ ഒരാളുടെയും രോഗലക്ഷണങ്ങളുമായി ചികിത്സയിൽ കഴിയുന്ന മറ്റ് മൂന്ന് പേരുടെയും പരിശോധനാ ഫലം ലഭിക്കാനുണ്ട്. ഇന്നലെ മരിച്ച ആലഞ്ചേരി സ്വദേശിയ്ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
മരണത്തിൽ അസ്വാഭാവികത കണ്ടെത്തിയതിനെ തുടർന്ന് നേരത്തെ തന്നെ പ്രാദേശിക പരിശോധനാ ഫലങ്ങൾ ആരോഗ്യവകുപ്പിന് ലഭിച്ചിരുന്നു. ഇവയിൽ തന്നെ നിപ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചത്. വെെറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം കേരളത്തിലേക്ക് എത്തും. ഇത് നാലാം തവണയാണ് സംസ്ഥാനത്ത് നിപ സ്ഥിരീകരിക്കുന്നത്. നേരത്തെ കോഴിക്കോട് രണ്ട് തവണയും എറണാകുളത്ത് ഒരു തവണയും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.












Discussion about this post