തിരുവനന്തപുരം: നിപ ആശങ്ക തിരുവനന്തപുരത്തും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദ്യാർത്ഥിയെ നിരീക്ഷണത്തിലാക്കി. ബിഡിഎസ് വിദ്യാർത്ഥിയാണ് നിരീക്ഷണത്തിലുള്ളത്. വിദ്യാർത്ഥിക്ക് പനിയുണ്ടെന്നാണ് വിവരം. ഇവരുടെ ശരീര സ്രവങ്ങൾ പരിശോധിക്കാൻ തീരുമാനമായി. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ പറഞ്ഞു.
കോഴിക്കോട് ജില്ലയിൽ ഇന്നലെ നിപ സ്ഥിരീകരിച്ചിരുന്നു. മരിച്ച രണ്ട് പേർക്കും ചികിത്സയിലുള്ള രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലും സമീപ ജില്ലകളിലും അതീവ ജാഗ്രതയാണ് നിലനിൽക്കുന്നത്. നിലവിൽ ചികിത്സയിൽ കഴിയുന്ന രണ്ട് പേർക്കും മരിച്ച രണ്ട് പേരുമായി സമ്പർക്കം ഉണ്ടായിരുന്നു.
127 ആരോഗ്യപ്രവർത്തകരടക്കം 168 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കോഴിക്കോട് ജില്ലയിൽ മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. ജില്ലയിൽ ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
Discussion about this post