പാലക്കാട് ജില്ലയിലെ ക്ഷേത്രങ്ങളിൽ ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി ടോയ്‌ലറ്റും മറ്റും നിർമ്മിക്കുന്നതിന് ക്ഷേത്രഭൂമി വിട്ടു നൽകിയത് തെറ്റാണെന്ന് ഹൈക്കോടതി . അത്തരത്തിൽ മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും ശുചിത്വമിഷൻ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചിട്ടുള്ള ടോയ്ലറ്റുകൾ ക്ഷേത്ര ഭരണസമിതി ഏറ്റെടുത്ത് പരിപാലിക്കണം. ഈ ടോയ്‌ലെറ്റുകൾ ഭക്തജനങ്ങൾക്ക് സൗകര്യങ്ങൾക്കായി ഒരുക്കുന്നതിന് ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുമായി ചേർന്ന് മേൽ നടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഇത്തരത്തിൽ ക്ഷേത്രഭൂമിയിൽ ശുചിത്വമിഷന്റെ പേരിൽ കെട്ടിടം നിർമ്മിക്കുന്നതിന് എടുത്ത തീരുമാനവും ഫണ്ട് വിനിയോഗവും സംബന്ധിച്ച ഫയലുകൾ കോടതി മുമ്പായി ഹാജരാക്കണമെന്നും ഉത്തരവായിട്ടുണ്ട്.
കേസ് പരിഗണിക്കുന്നത്
2023 ഒക്ടോബർ 13ലേക്ക് മാറ്റി.
ചെർപ്പുളശ്ശേരി സ്വദേശി പി എൻ ശ്രീധരൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന പരാമർശം ഉണ്ടായിട്ടുള്ളത്. ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റി, മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ, അസിസ്റ്റന്റ് കമ്മീഷണർ, ചെർപ്പുളശ്ശേരി ശ്രീ അയ്യപ്പൻകാവ് മാനേജിംഗ് ട്രസ്റ്റി എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്.
Discussion about this post