തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനെതിരെ സ്ത്രിവിരുദ്ധ പരാമർശം നടത്തിയ നടൻ അലൻസിയറിന്റെ അവാർഡ് തിരിച്ചുവാങ്ങാൻ സർക്കാർ തയ്യാറാവണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി. അലൻസിയർ തികഞ്ഞ സ്ത്രീവിരുദ്ധനാണ്. അടിമ കമ്മ്യുണിസ്റ്റ് കൂടിയാണ്. അയാളത് പ്രവർത്തിയിലൂടെ പലപ്പോഴായി തെളിയിച്ചിട്ടുമുണ്ട്. കുറച്ചു വർഷങ്ങൾക്ക് മുൻപ് അലസിയറിനെതിരെ ലൈംഗികാരോപണവുമായി സിനിമാനടി രംഗത്ത് വന്ന സമയത്ത് അയാളെ സിനിമയിൽ നിന്ന് മാറ്റിനിർത്തേണ്ടതായിരുന്നു, ആരോപണം സത്യമാണെന്ന് പകൽപോലെ തെളിഞ്ഞു.
പക്ഷേ അതിനുശേഷവും മലയാളത്തിലെ മുൻനിര നടിയായ മഞ്ജുവര്യരുടെതടക്കമുള്ള സിനിമകളിൽ അലൻസിയർ ഉണ്ടായിരുന്നു. അയാൾ സിനിമയിലുള്ളത് കൊണ്ട് ആരും അഭിനയിക്കില്ലെന്ന് പറഞ്ഞില്ല. സ്ത്രീവിരുദ്ധനായിട്ടും അയാളെ നായകനാക്കി ഇഷ്ടംപോലെ പടങ്ങൾ ഇറങ്ങി. ആരും ബഹിഷ്‌ക്കരണാഹ്വാനം നടത്തിയില്ല. എത്ര വലിയ അഭിനേതാവാണെങ്കിലും അയാൾ സമൂഹത്തിന് നല്ലൊരു മാതൃകയല്ലെങ്കിൽ പടിക്കുപുറത്ത് തന്നെ നിർത്തണം.
വുമൺ ഇൻ സിനിമ കളക്റ്റിവ് എന്ന സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി രൂപം കൊണ്ട സംഘടനയ്ക്ക് നട്ടെലില്ലായിരുന്നു എന്ന് അപ്പഴാണ് പൊതുസമൂഹം തിരിച്ചറിഞ്ഞത്. അവർ ആരുടെയൊക്കെയൊ കയ്യിലെ കളിപ്പാവകൾ മാത്രമായിരുന്നെന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു. സ്ത്രിസുരക്ഷ ഉറപ്പുനൽകി അധികാരത്തിലേറിയ മുഖ്യമന്ത്രിയെ വേദിയിലിരുത്തിയാണ് സ്ത്രീവിരുദ്ധപരാമർശം നടത്തി. അത് തടയുവാനോ തിരുത്തുവാനോ കേട്ടിരുന്ന ആർക്കും ചങ്കൂറ്റമില്ലാണ്ട് പോയെന്നും അലൻസിയറിനെതിരെ എബിവിപി ശക്തമായ പ്രതിഷേധമുയർത്തുമെന്നും സംഘടന വ്യക്തമാക്കി..
Discussion about this post