Saturday, December 13, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പഴയ മന്ദിരം വിദേശ നിര്‍മ്മിതമെങ്കിലും വിയര്‍പ്പും അധ്വാനവും ഈ രാജ്യത്തെ ജനങ്ങളുടെ; ചരിത്രപരമായ ഒരുപാട് ഓര്‍മ്മകളുറങ്ങുന്ന മന്ദിരത്തോട് യാത്ര പറയുന്നത് വൈകാരികമെന്ന് പ്രധാനമന്ത്രി; പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന് തുടക്കം

by Brave India Desk
Sep 18, 2023, 12:59 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡല്‍ഹി: ഏറെ വൈകാരികതയോടെയാണ് പഴയ പാര്‍ലമെന്റ് മന്ദിരത്തോട് വിട പറഞ്ഞ് പുതിയ പാര്‍ലമെന്റിലേക്ക് പ്രവശിക്കാനൊരുങ്ങുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്ദിരം പണിയാനുള്ള തീരുമാനമെടുത്തത് വിദേശികളാണെങ്കിലും ഇതിന്റെ നിര്‍മ്മാണത്തില്‍ വിയര്‍പ്പൊഴുക്കിയതും അധ്വാനം ചെയ്തതും രാജ്യത്തെ ജനങ്ങളാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ലോക്‌സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചന്ദ്രയാന്‍ 3 ന്റെയും ജി 20 ഉച്ചകോടിയുടെയും വിജയം രാജ്യത്തിന്റെ നേട്ടങ്ങളാണെന്നും പ്രധാനമന്ത്രി ഓര്‍മ്മിച്ചു.

“75 വര്‍ഷത്തെ യാത്രയ്ക്കിടയില്‍ ചരിത്ര പ്രധാനമായ നിരവധി സംഭവങ്ങള്‍ക്കാണ് ഈ മന്ദിരം സാക്ഷ്യം വഹിച്ചത്. പുതിയ തലമുറയ്ക്കുള്ള ചരിത്ര പഠനം കൂടിയായ ഈ മന്ദിരം. എക്കാലവും പ്രചോദനമാകും. എംപിയായി ആദ്യം പാര്‍ലമെന്റ് മന്ദിരത്തിലേക്ക് വന്നപ്പോള്‍ ജനാധിപത്യത്തിന്റെ ക്ഷേത്രത്തോടുള്ള ആദരവായി ആ പടിക്കെട്ടുകളെ തൊട്ടു നമസ്‌കരിച്ചാണ് ഞാന്‍ അകത്തേക്ക് കയറിയത്. പഴയ മന്ദിരവുമായി അത്രയേറെ വൈകാരിക അടുപ്പമുണ്ട്. ദരിദ്ര കുടുംബത്തില്‍ ജനിച്ച ഒരു കുട്ടിക്ക്, റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കിടന്നുറങ്ങിയ ബാല്യമുള്ള ഒരാള്‍ക്ക് പാര്‍ലമെന്റ് മന്ദിരത്തിലേക്കു പ്രവേശിക്കാന്‍ കഴിയുമെന്നുപോലും കരുതിയിരുന്നില്ല. ജനങ്ങളില്‍ നിന്ന് ഇത്രയധികം സ്‌നേഹം ലഭിക്കുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ഈ മന്ദിരത്തോട് വിട ചൊല്ലാന്‍ സമയമായിരിക്കുന്നു. വിദേശ നിര്‍മ്മിതമെങ്കിലും ഇതിന്റെ പിന്നിലെ അധ്വാനവും വിയര്‍പ്പും ഈ രാജ്യത്തെ ജനങ്ങളുടെയാണ്”, പ്രധാനമന്ത്രി പറഞ്ഞു.

Stories you may like

കാത്തിരുന്ന് കാൽകഴച്ചു,പുടിന്റെ മുറിയിലേക്ക് ഇടിച്ചുകയറി ഷെഹബാസ് ഷെരീഫ്: ഇറക്കിവിട്ട് സുരക്ഷാസേന

2027 ൽ സെൻസസ്; അംഗീകാരവുമായി കേന്ദ്രം: 11,718 കോടിരൂപ അനുവദിച്ചു

ഇന്ന് ലോകം മുഴുവന്‍ ഇന്ത്യയുടെ വിജയഗാഥ വാഴ്ത്തുകയാണ്. പാര്‍ലമെന്റിന്റെ 75 വര്‍ഷത്തെ ചരിത്രത്തിന്റെ കൂട്ടായ പ്രയത്‌നങ്ങളുടെ ഫലമാണിത്. ചന്ദ്രയാന്‍3 ന്റെയും ജി 20 സമ്മേളനത്തിന്റെയും വിജയപ്പൊലിമയിലാണ് രാജ്യം. ചന്ദ്രയാന്‍ വിജയം ശാസ്ത്രജ്ഞന്മാരുടെ പ്രയത്‌നത്തിന്റെ വിജയമാണ്. ജി 20 ഉച്ചകോടി ഇന്ത്യയുടെ ശക്തി ലോകത്തിന് മുന്‍പില്‍ വെളിവാക്കുന്നതായി. ഈ വിജയം എല്ലാ ഇന്ത്യക്കാര്‍ക്കും അവകാശപ്പെട്ടതാണ്. സാങ്കേതിക വിദ്യ, ശാസ്ത്രം, നമ്മുടെ ശാസ്ത്രജ്ഞരുടെ കഴിവ്, 140 കോടി ജനങ്ങളുടെ കരുത്ത് എന്നിങ്ങനെ ഒരു പുതിയ ഇന്ത്യയെ തന്നെ ലോകം അറിഞ്ഞു. നവംബര്‍ വരെ ജി 20 അധ്യക്ഷ സ്ഥാനം ഇന്ത്യക്കാണ്. ഈ അവസരം രാജ്യം ഫലപ്രദമായി വിനിയോഗിക്കും. ആഫ്രിക്കന്‍ യൂണിയനെ ജി 20യില്‍ ഉള്‍പ്പെടുത്തിയ തീരുമാനം ചരിത്രപരമായി. ഒരു പാര്‍ട്ടിക്കോ, ഒരു വ്യക്തിക്കോ അവകാശപ്പെട്ടതല്ല ജി 20യുടെ വിജയം മറിച്ച് രാജ്യത്തെ എല്ലാവരുടെയും വിജയമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

“വനിത എം പിമാര്‍ പാര്‍ലമെന്റിന്റെ അഭിമാനമാണ്. രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു ഇരുപത്തിയഞ്ചാം വയസില്‍ എംപിയായ വ്യക്തിയാണ്. ഇവിടെ എം പിമാര്‍ കുടുംബാംഗങ്ങളെ പോലെയാണ് പെരുമാറുന്നത്. കൊവിഡിനോട് പോരാടിയാണ് എം പിമാര്‍ അക്കാലത്ത് പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്തത്. നെഹ്‌റു, വാജ്‌പേയി, മന്‍മോഹന്‍ സിംഗ് തുടങ്ങിയവരെല്ലാം പാര്‍ലമെന്റിന്റെ അഭിമാനം ഉയര്‍ത്തി പിടിച്ചവരാണ്”, മോദി വ്യക്തമാക്കി.

2001 ല്‍ പാര്‍ലമെന്റ് ആക്രമണമുണ്ടായതും പ്രധാനമന്ത്രി അനുസ്മരിച്ചു. പാര്‍ലമെന്റ് ആക്രമണം ഇന്ത്യ ഒരിക്കലും മറക്കില്ല. തീവ്രവാദ ആക്രമണത്തെയും ഈ മന്ദിരം നേരിട്ടു. ഈ മന്ദിരത്തെ സംരക്ഷിക്കാന്‍ ജീവത്യാഗം ചെയ്ത ധീരജവാന്‍മാരെയും പ്രധാനമന്ത്രി ലോക്‌സഭയില്‍ അനുസ്മിച്ചു.

Tags: Narendra ModipmOld Parliament
Share1TweetSendShare

Latest stories from this section

നുഴഞ്ഞുകയറ്റത്തിന് ശ്രമം;ജെയ്‌ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്ത് സുരക്ഷാസേന

നുഴഞ്ഞുകയറ്റത്തിന് ശ്രമം;ജെയ്‌ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്ത് സുരക്ഷാസേന

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാനത്ത് ഒരു പാർട്ടിയ്ക്ക് കൂടി സംസ്ഥാന പദവിയും സ്വന്തം ചിഹ്നവും

കേരളക്കരയുടെ മനസിലെന്താണ്?ഫലമറിയാൻ ഇനി മണിക്കൂറുകള്‍ മാത്രം….

പാകിസ്താൻ സർവകലാശാലയിൽ മുഴങ്ങി മഹാഭാരതവും ഭഗവദ്ഗീതയും:വിഭജനത്തിന് ശേഷം ആദ്യമായി സംസ്‌കൃത കോഴ്‌സുകൾ

പാകിസ്താൻ സർവകലാശാലയിൽ മുഴങ്ങി മഹാഭാരതവും ഭഗവദ്ഗീതയും:വിഭജനത്തിന് ശേഷം ആദ്യമായി സംസ്‌കൃത കോഴ്‌സുകൾ

മുൻ ഐഎസ്ഐ മേധാവി ഇമ്രാൻഖാനെതിരായ കരുത്തൻ കരു;കളിമാറ്റി പിടിച്ച് അസിം മുനീർ; തൂക്കുകയർ ഉറപ്പാക്കുക ലക്ഷ്യം…?

മുൻ ഐഎസ്ഐ മേധാവി ഇമ്രാൻഖാനെതിരായ കരുത്തൻ കരു;കളിമാറ്റി പിടിച്ച് അസിം മുനീർ; തൂക്കുകയർ ഉറപ്പാക്കുക ലക്ഷ്യം…?

Discussion about this post

Latest News

കാത്തിരുന്ന് കാൽകഴച്ചു,പുടിന്റെ മുറിയിലേക്ക് ഇടിച്ചുകയറി ഷെഹബാസ് ഷെരീഫ്: ഇറക്കിവിട്ട് സുരക്ഷാസേന

കാത്തിരുന്ന് കാൽകഴച്ചു,പുടിന്റെ മുറിയിലേക്ക് ഇടിച്ചുകയറി ഷെഹബാസ് ഷെരീഫ്: ഇറക്കിവിട്ട് സുരക്ഷാസേന

2027 ൽ സെൻസസ്; അംഗീകാരവുമായി കേന്ദ്രം: 11,718 കോടിരൂപ അനുവദിച്ചു

2027 ൽ സെൻസസ്; അംഗീകാരവുമായി കേന്ദ്രം: 11,718 കോടിരൂപ അനുവദിച്ചു

നുഴഞ്ഞുകയറ്റത്തിന് ശ്രമം;ജെയ്‌ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്ത് സുരക്ഷാസേന

നുഴഞ്ഞുകയറ്റത്തിന് ശ്രമം;ജെയ്‌ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്ത് സുരക്ഷാസേന

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാനത്ത് ഒരു പാർട്ടിയ്ക്ക് കൂടി സംസ്ഥാന പദവിയും സ്വന്തം ചിഹ്നവും

കേരളക്കരയുടെ മനസിലെന്താണ്?ഫലമറിയാൻ ഇനി മണിക്കൂറുകള്‍ മാത്രം….

പാകിസ്താൻ സർവകലാശാലയിൽ മുഴങ്ങി മഹാഭാരതവും ഭഗവദ്ഗീതയും:വിഭജനത്തിന് ശേഷം ആദ്യമായി സംസ്‌കൃത കോഴ്‌സുകൾ

പാകിസ്താൻ സർവകലാശാലയിൽ മുഴങ്ങി മഹാഭാരതവും ഭഗവദ്ഗീതയും:വിഭജനത്തിന് ശേഷം ആദ്യമായി സംസ്‌കൃത കോഴ്‌സുകൾ

മുൻ ഐഎസ്ഐ മേധാവി ഇമ്രാൻഖാനെതിരായ കരുത്തൻ കരു;കളിമാറ്റി പിടിച്ച് അസിം മുനീർ; തൂക്കുകയർ ഉറപ്പാക്കുക ലക്ഷ്യം…?

മുൻ ഐഎസ്ഐ മേധാവി ഇമ്രാൻഖാനെതിരായ കരുത്തൻ കരു;കളിമാറ്റി പിടിച്ച് അസിം മുനീർ; തൂക്കുകയർ ഉറപ്പാക്കുക ലക്ഷ്യം…?

അഭിമാനത്തോടെ കളിക്കെടാ മക്കളെ ഈ കേരളത്തനിമയുള്ള ഗെയിം, മലയാളത്തിലെ ആദ്യത്തെ ഹൊറർ ത്രിഡി ഗെയിം റെഡി; ഇനി കളികൾ മാറും

അഭിമാനത്തോടെ കളിക്കെടാ മക്കളെ ഈ കേരളത്തനിമയുള്ള ഗെയിം, മലയാളത്തിലെ ആദ്യത്തെ ഹൊറർ ത്രിഡി ഗെയിം റെഡി; ഇനി കളികൾ മാറും

450 കമ്പനികൾ റെസ്യൂമേ തിരിഞ്ഞുപോലും നോക്കിയില്ല: ഇന്ന് ദിവസവേതനം 35 ലക്ഷം രൂപ: റിവഞ്ചെന്ന് പറഞ്ഞാൽ ഇതാണ്…..

450 കമ്പനികൾ റെസ്യൂമേ തിരിഞ്ഞുപോലും നോക്കിയില്ല: ഇന്ന് ദിവസവേതനം 35 ലക്ഷം രൂപ: റിവഞ്ചെന്ന് പറഞ്ഞാൽ ഇതാണ്…..

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies