തിരുവനന്തപുരം: അസാമാന്യമായ നേതൃശേഷി ബിജെപി നേതാവ് പിപി മുകുന്ദനിൽ അന്തർലീനമായി ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിറണായി വിജയൻ. മുകുന്ദൻ അനുസ്മരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വലിയ പ്രശ്‌നങ്ങൾ ഉയർന്നുവന്നപ്പോൾ പോലും താനും മുകുന്ദനും തമ്മിലുള്ള ബന്ധത്തിൽ കോട്ടം തട്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അസാമാന്യമായ നേതൃശേഷി പി.പി മുകുന്ദനിൽ അന്തർലീനമായി ഉണ്ടായിരുന്നു. അത് തന്റെ സംഘടനയെ ഉയർത്തുന്നതിലും വളർത്തുന്നതിലും നല്ല രീതിയിൽ ഉപയോഗിച്ചു. തികഞ്ഞ അർപ്പണ ബോധത്തോടെയാണ് അദ്ദേഹം നേതൃശേഷി ഉപയോഗിച്ചത്. രണ്ട് ചേരിയിൽ ആയിരുന്നെങ്കിലും വലിയ തോതിലുള്ള പ്രശ്‌നങ്ങൾ എല്ലാം ഉയർന്നു വന്നപ്പോൾ പോലും തങ്ങൾ തമ്മിലുള്ള ബന്ധത്തിന് കോട്ടം തട്ടിയിരുന്നില്ല. എല്ലായ്‌പ്പോഴും നല്ല പരസ്പര സ്‌നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറാൻ തങ്ങൾക്ക് കഴിഞ്ഞിരുന്നു. അത് അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷതയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പി.പി മുകുന്ദൻ അനുസ്മരണ പരിപാടി ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ഉദ്ഘാടനം ചെയ്തത്. ആർഎസ്എസ് മുതിർന്ന പ്രചാരകൻ എസ്.സേതുമാധവൻ, മന്ത്രി ആന്റണി രാജു, യുഡിഎഫ് കൺവീനർ എം.എം.ഹസ്സൻ, സിപിഐ നേതാവ് സി.ദിവാകരൻ, സിഎംപി സംസ്ഥാന ജനറൽസെക്രട്ടറി സി.പി. ജോൺ, ബിജെപി നേതാക്കളായ കെ.സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, കെ.രാമൻപിള്ള, ഒ.രാജഗോപാൽ, വി.വി.രാജേഷ്,വെങ്ങാനൂർ സതീഷ്, നിംസ് ആശുപത്രി ഡോ.ക്ടർ മഞ്ജു തമ്പി, പങ്കജകസ്തൂരി എംഡി. ഡോ.ഹരീന്ദ്രൻ നായർ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.
Discussion about this post