തിരുവനന്തപുരം: ആയിരം കോടി രൂപകൂടി വായ്പ എടുക്കാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. റിസർവ്വ് ബാങ്കിന്റെ മുംബൈ ഓഫീസിലെ ഇ.കുബേർ സംവിധാനം ഉപയോഗിച്ചാണ് വായ്പ എടുക്കുന്നത്.
നിലവിൽ ഏഴുമാസത്തേക്ക് 4352 കോടി രൂപയുടെ കടമെടുപ്പ് സാധ്യതമാത്രമാണ് സംസ്ഥാനത്തിനുള്ളത്. അതിൽ നിന്നാണ് ആയിരം കോടി രൂപ എടുക്കുന്നത്. സെപ്തംബർ വരെ 17,500 കോടിയാണ് കേരളം കടമെടുത്തിട്ടുള്ളത്. മൂന്ന് മാസത്തേക്കാണ് കൂടുതൽ സാമ്പത്തിക ചെലവുണ്ടാകുകയെന്നാണ് കണക്കുകൂട്ടൽ.
ധന ഉത്തരവാദിത്വ നിയമമനുസരിച്ച് വാർഷിക കടമെടുപ്പും ബാധ്യതകളും സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ മൂന്നു ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം 2.2 ശതമാനം കടമെടുപ്പിനുള്ള അനുവാദം ലഭിച്ചിരുന്നു. ഈവർഷം ആദ്യം 20,522 കോടിയുടെ അനുമതി ലഭിച്ചു. തുടർന്ന് 1330 കോടിക്കു കൂടി അനുമതിയായി.
കടം വാങ്ങി കേരളം വികസിക്കുമെന്നും ആ വികസനത്തിലൂടെ ബാധ്യതകൾ തീർക്കുമെന്നും എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കഴിഞ്ഞതിന് പിന്നാലെയാണ് സംസ്ഥാനം വീണ്ടും കടമെടുക്കുന്നുവെന്ന വാർത്ത പുറത്തുവരുന്നത്.
Discussion about this post