ഒട്ടാവ: ഹിന്ദുക്കൾക്ക് നേരെ ഖാലിസ്ഥാൻ ഭീകരർ ഉയർത്തുന്ന ഭീഷണിയെ ശക്തമമായി അപലപിച്ച് കാനഡയിലെ പ്രതിപക്ഷം. കാനഡയുടെ വികസനത്തിൽ നിർണായക പങ്കാണ് ഹിന്ദുക്കൾ വഹിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിയറി പോളിവെർ പറഞ്ഞു. ഭീകർ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെ ഹിന്ദുക്കൾ രാജ്യം വിട്ട് പോകണമെന്ന ഭീഷണിയുമായി ഖാലിസ്ഥാൻ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അപലപിച്ചും ഖാലിസ്ഥാനെ രൂക്ഷമായി വിമർശിച്ചും പ്രതിപക്ഷ നേതാവ് രംഗത്ത് എത്തിയത്.
എല്ലാ കനേഡിയൻ പൗരന്മാർക്കും ഈ രാജ്യത്ത് നിർഭയമായി ജീവിക്കുന്നതിനുള്ള അവകാശമുണ്ട്. അടുത്തിടെയാണ് കാനഡയിലെ ഹിന്ദുക്കളെ ലക്ഷ്യമിട്ട് ഗൂഢ നീക്കങ്ങൾ നടക്കുകയാണ്. ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന ഇത്തരം നീക്കങ്ങളെയും ഭീഷണികളെയും ശക്തമായി കൺസർവേറ്റീവ് പാർട്ടി അപലപിക്കുന്നു. കാഡയുടെ വികസനത്തിനായി വിവിധ ഭാഗങ്ങൡലുള്ള ഹിന്ദുക്കൾ വലിയ സംഭാവനകളാണ് നൽകുന്നത്. അതുകൊണ്ടുതന്നെ ഹിന്ദുക്കളെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ നിജ്ജാറിന്റെ കൊലയുമായി ബന്ധപ്പെട്ട പരാമർശത്തിൽ
പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചിരുന്നു. ആരോപണം ഉന്നയിച്ചാൽ അത് തെളിയിക്കാനുള്ള ആർജ്ജവം വേണമെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയ്ക്ക് പങ്കുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട തെളിവുകൾ പ്രധാനമന്ത്രി പുറത്തുവിടണം. എങ്കിൽ മാത്രമേ തുടർ വിശ്വസിക്കാനാകൂ. ഇതുവരെ അദ്ദേഹം ഒരു തെളിവും പുറത്തുവിട്ടിട്ടില്ല. ഇത്രയും പ്രധാനപ്പെട്ട വിഷത്തെക്കുറിച്ച് പൊതുവേദിയിൽ പ്രതികരിച്ച് തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post