ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരെ അറസ്റ്റ് ചെയ്ത് സുരക്ഷാ സേന. ബരാമുള്ളയിലാണ് സംഭവം. ജൻബാസ്‌പോര സ്വദേശികളായ യസീൻ അഹമ്മദ് ഷാ, പർവേസ് അഹമ്മദ് ഷാ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തു.
ലഷ്‌കർ ഇ ത്വയ്ബയുടെ ഭാഗമായ ദി റസിസ്റ്റന്റ് ഫ്രണ്ടിൽ ചേർന്ന് പ്രവർത്തിക്കുന്ന ഭീകരരാണ് ഇവർ. ബരാമുള്ളയിൽ സ്‌ഫോടനം നടത്താൻ ആസൂത്രണം ചെയ്തതുമായി ബന്ധപ്പെട്ട് യസീനെയാണ് ആദ്യം സുരക്ഷാ സേന പിടികൂടിയത്. ഇയാളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പിന്നീട് പർവേസിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
താപ്പർ പഠാൻ മേഖലയിൽ നിന്നുമാണ് യസീൻ പിടിയിലായത്. യസീനും സംഘവും ഭീകരാക്രമണത്തന് പദ്ധതിയിടുന്നതായി ഇന്റലിജൻസിൽ നിന്നുമാണ് സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചത്. തുടർന്ന് ഇവരെ പിടികൂടുന്നതിനായി പ്രദേശത്ത് പരിശോധന നടത്തുകയായിരുന്നു. ഇതിലാണ് യസീനെ പിടികൂടിയത്. പിസ്റ്റൽ, പിസ്റ്റൽ മാഗസീൻ, എട്ട് വെടിയുണ്ടകൾ എന്നിവയും ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തു. ഹാൻഡ് ഗ്രനേഡുകൾ ഉൾപ്പെടെയുള്ള സ്‌ഫോടക വസ്തുക്കളാണ് പർവേസിന്റെ പക്കൽ നിന്നും പിടിച്ചെടുത്തത്.
Discussion about this post