എറണാകുളം: മറുനാടൻ മലയാളി ഉടമയും എഡിറ്ററുമായ ഷാജൻ സ്‌കറിയ ഇഡി ഓഫീസിൽ. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകൾ ഹാജരാക്കുന്നതിന് വേണ്ടിയാണ് ഷാജൻ സ്‌കറിയ ഇഡി ഓഫീസിൽ എത്തിയത്. കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ച് ഇഡിയ്ക്ക് ലഭിച്ച പരാതിയിലാണ് ഷാജനോട് രേഖകൾ സമർപ്പിക്കാൻ ഇഡി നിർദ്ദേശിച്ചത്.
രാവിലെ 10 മണിയോടെയായിരുന്നു അദ്ദേഹം ഇഡി ഓഫീസിൽ ഹാജരായത്. വിദേശ കള്ളപ്പണ ഇടപാടിൽ ഷാജൻ സ്‌കറിയയ്ക്ക് പങ്കുണ്ടെന്നതുൾപ്പെടെയുള്ള പരാതികൾ ആണ് ഇഡിയ്ക്ക് ലഭിച്ചത്. ഇതിൽ വ്യക്തത തേടുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനും വേണ്ടിയാണ് ഷാജൻ സ്‌കറിയയോട് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ അഭിഭാഷകനും ഒപ്പമുണ്ട്.
സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളിൽ ഷാജൻ സ്‌കറിയയ്‌ക്കെതിരെ കേസ് എടുത്തിരുന്നു. ഇതിൽ പലതിലും കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഷാജനെതിരെ കള്ളപ്പണം വെളുപ്പിച്ചതിന് ഇഡിയ്ക്ക് പരാതി ലഭിച്ചിരിക്കുന്നത്.
Discussion about this post