പത്തനംതിട്ട :നിയമനം വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പരാതിക്കാരനായ ഹരിദാസിനെ ഇതുവരെ കണ്ടിട്ടില്ലെന്ന് മുഖ്യ പ്രതി അഖിൽ സജീവ്. ബാസിത്, ലെനിൻ,റഹീസ് എന്നിവരാണ് പണം തട്ടിയതെന്നുമാണ് അഖിൽ സജീവ് പോലീസിനോട് പറഞ്ഞത്. എന്നാൽ അഖിലിന്റെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല.
ഇന്ന് പുലർച്ചെയാണ് അഖിൽ സജീവിനെ തേനിയിൽ നിന്നും പത്തനംതിട്ട എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത് . 2021, 2022 എന്നീ വർഷങ്ങളിൽ നടത്തിയ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് പത്തനംതിട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.നിയമനത്തിനായി പണം തട്ടിയ കേസിൽ തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് കേസ് എടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ശേഷം അഖിലിനെ കന്റോൺമെന്റ് പോലീസിന് കൈമാറും. ഈ കേസുമായി ബന്ധപ്പെട്ട് അഖിലിന് പുറമേ ലെനിൻ, റഹീസ് എന്നിവരെയാണ് പ്രതി ചേർത്തിട്ടുള്ളത്. ഇതിൽ റഹീസ് നേരത്തെ അറസ്റ്റിലായിരുന്നു. ലെനിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെ കഴിഞ്ഞ ദിവസം ലെനിൻ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു.
Discussion about this post