ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം നർഗസ് മുഹമ്മദിയ്ക്ക്. ഇറാനിലെ മനുഷ്യാവകാശ പ്രവർത്തകയായ ഇവർക്ക് സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിനാണ് പുരസ്‌കാരം ലഭിച്ചത്. ഇറാനിലെ ഭരണകൂടത്തിന്റെ നിരന്തരമായ വേട്ടയാടലിന് ഇരയായ നഗർസ് മുഹമ്മദി ശബ്ദമില്ലാല്ലാവർക്കായി ശബ്ദിച്ച സ്ത്രീയായാണ് ലോകം കണക്കാക്കുന്നത്.
സ്ത്രീകളുടെ അവകാശത്തിനായി പോരടിച്ചതിന് 13 തവണയാണ് ഇവർ ജയിലിലായത്. നിലവിൽ ജയിലിലാണ് നർഗസ്. ഇറാനിലെ മനുഷ്യാവകാശലംഘനങ്ങൾക്കായി ശബ്ദമുയർത്തിയതിനാണ് ഇവർ ജയിലാക്കപ്പെട്ടത്.
ഇറാനിലെ വനിതകളെ അടിച്ചമർത്തുന്നതിന് എതിരെയും എല്ലാവർക്കും മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കാനും അവർ നടത്തിയ പോരാട്ടത്തിനാണ് പുരസ്‌കാരമെന്ന് നേബേൽ പുരസ്‌കാര സമിതി അറിയിച്ചു. നർഗീസ് മുഹമ്മദിയുടെ പോരാട്ടം മൂലം അവർക്ക് വ്യക്തപരമായ വലിയ നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്ന് നോബേൽ കമ്മിറ്റി വിലയിരുത്തി.
Discussion about this post