കോഴിക്കോട്; കല്ലുത്താൻ കടവ് ഫ്‌ളാറ്റ് സമുച്ചയത്തിന്റെ അവസ്ഥ ശോചനീയമാണെന്ന പരാതിയുമായി നിവാസികൾ. കേവലം നാല് വർഷം മുൻപ് കോർപ്പറേഷൻ നൽകിയ ഫ്‌ളാറ്റാണ് അപകടാവസ്ഥയിൽ. ചേരി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷൻ നിർമ്മിച്ച ബഹുനില ഫ്ളാറ്റ് 2019 നവംബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്ത് തുറന്ന് കൊടുത്തത്. കല്ലൂത്താൻ കടവ് ഏരിയ ഡെവലപ്പ്‌മെൻറ് കമ്പനിയാണ് നിർമാണം നടത്തിയത്.
പക്ഷേ നാല് വർഷം പിന്നിട്ടപ്പോഴേക്കും ചോർന്നൊലിച്ചും വിള്ളൽ വീണും ഫ്‌ളാറ്റ് അപകടാവസ്ഥയിലായിരിക്കുകയാണ്. പല ഫ്‌ലാറ്റുകളുടെയും മേൽക്കൂരയുടെ കോൺക്രീറ്റ് പ്ലാസ്റ്ററിംഗ് അടർന്നു വീഴുകയാണ്. നിർമാണത്തിന് ഉപയോഗിച്ച കമ്പി പുറത്ത് കാണാം. മഴ പെയ്താൽ വെള്ളം ചോർന്നൊലിക്കുന്നു. ഫ്‌ലാറ്റിൻറെ ആറും ഏഴും നിലകളിലാണ് പ്രശ്‌നം രൂക്ഷം
നിർമാണത്തിലെ അപാകതയാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് ഫ്‌ലാറ്റിലുള്ളവർ ആരോപിക്കുന്നു. അറ്റകുറ്റ പണികൾക്കായി താമസക്കാരിൽ നിന്ന് പണം ഈടാക്കുന്നുണ്ടെങ്കിലും കൃത്യമായി നടക്കാറില്ല.
Discussion about this post