ന്യൂഡൽഹി: ഹമാസ് ഭീകരർക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിഷേധ മാർച്ചുമായി അലിഖഢ് മുസ്ലീം സർവകലാശാലയിലെ വിദ്യാർത്ഥികൾ. ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെ ഭീകരാക്രമണമെന്ന് വിശേഷിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് ചില വിദ്യാർത്ഥികൾ പ്രതിഷേധമാർച്ച് സംഘടിപ്പിച്ചത്.
പലസ്തീൻ അനുകൂല മുസ്ലീം വിദ്യാർത്ഥികൾ അള്ളാഹു അക്ബർ മുദ്രാവാക്യം വിളിക്കുകയും ഇസ്രയേലിനെതിരെയും പലസ്തീനിനെ പിന്തുണച്ചും മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളുമേന്തിയായിരുന്നു മാർച്ച് സംഘടിപ്പിച്ചത്. ഒരു പ്ലക്കാർഡിൽ, ‘എഎംയു പലസ്തീനിനൊപ്പം നിൽക്കുന്നു, സ്വതന്ത്ര പലസ്തീൻ, ഈ ഭൂമി പലസ്തീനാണ്, ഇസ്രായേലല്ലെന്ന് എഴുതിയിരുന്നു.
സർവകലാശാലയിലെ നൂറുകണക്കിന് വിദ്യാർത്ഥികൾ റാലിയിൽ പങ്കെടുത്തതായി ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അള്ളാഹു അക്ബർ , ലാ ഇലാഹ ഇല്ലല്ലാഹ് തുടങ്ങിയ ഇസ്ലാമിക മുദ്രാവാക്യങ്ങൾക്കൊപ്പം വിദ്യാർത്ഥികൾ ഇസ്രായേൽ വിരുദ്ധ, പലസ്തീൻ അനുകൂല മുദ്രാവാക്യങ്ങളും മുഴക്കി.
Discussion about this post