തിരുവനന്തപുരം: ഹമാസിനെതിരെ സംസാരിച്ച പ്രവാസിയ്‌ക്കെതിരെ കൊലവിളിയുമായി മതതീവ്രവാദികൾ. ആലപ്പുഴ സ്വദേശി ജയൻ വീയപുരത്തിനെതിരെയാണ് ഭീഷണിയുമായി മതതീവ്രവാദികൾ രംഗത്ത് എത്തിയിരിക്കുന്നത്. നിലവിൽ സൗദിയിലെ റിയാദിലാണ് ജയൻ ഉള്ളത്.
ഫേസ്ബുക്കിലൂടെയായിരുന്നു ജയൻ ഹമാസിനെതിരെ സംസാരിച്ചത്. 25,000 ഹമാസ് പഴങ്ങൾ ചീഞ്ഞ് നാറുന്നു. ആരെങ്കിലും ചാരായം വാറ്റുവാൻ അറിയുമെങ്കിൽ കൊണ്ടുപോകാം എന്ന തരത്തിലായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ടതോടെ മതതീവ്രവാദികൾ രംഗത്തു വരികയായിരുന്നു.
ഹമാസിനെതിരെ സംസാരിച്ച ജയനെ കൊന്നു തള്ളണമെന്നാണ് മതതീവ്രവാദികൾ ആഹ്വാനം ചെയ്യുന്നത്. ജയന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ കേട്ടാൽ അറയ്ക്കുന്ന അസഭ്യ വർഷവും മതതീവ്രവാദികൾ നടത്തുന്നുണ്ട്. സൈബർ ആക്രമണം ശക്തമായതോടെ പ്രൊഫൈൽ ജയൻ ലോക് ചെയ്തു.
ഇസ്ലാമിന്റെ പൈസ പറ്റി ഇസ്ലാമിനെതിരെ സംസാരിക്കുകയാണ് ജനയെന്നാണ് മകന്റുകൾ. എത്രയും വേഗം ജയനെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള നീക്കങ്ങൾ നടത്താനും നിർദ്ദേശമുണ്ട്. വീട്ടുകാർക്കെതിരെയും മതതീവ്രവാദികൾ അസഭ്യ വർഷം നടത്തുന്നുണ്ട്.
Discussion about this post