ജറുസലേം: രണ്ട് ഹമാസ് കമാൻഡറെ വധിച്ചതായി സ്ഥിരീകരിച്ച് ഇസ്രായേൽ. മുറാദ് അബു മുറാദിന് പുറമേ വ്യോമാക്രമണത്തിൽ ഒരു ഹമാസ് നേതാവ് കൂടി കൊല്ലപ്പെട്ടുവെന്നാണ് ഇസ്രായേൽ നൽകുന്ന സ്ഥിരീകരണം. അതേസമയം ഹമാസിനെതിരായ പോരാട്ടം തുടരുകയാണ്.
ഹമാസ് കമാൻഡർ അൽ ഖ്വാദിയാണ് കൊല്ലപ്പെട്ടത്. ഇയാളും ഇന്നലെ രാത്രിയുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത് എന്നാണ് ഇസ്രായേൽ അറിയിക്കുന്നത്. ഹമാസ് കമാൻഡോ ഫോഴ്‌സിന്റെ കമാൻഡർ ആണ് അൽ ഖ്വാദി. ഇന്നലെ രാത്രി ശക്തമായ വ്യോമാക്രമണം ആയിരുന്നു ഹമാസ് താവളങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തിയത്.
ഇസ്രായേൽ വ്യോമസേനയുടെ തലവനാണ് മുറാദ്. ഒക്ടോബർ ഏഴിന് ഇസ്രായേലികൾക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ സൂത്രധാരന്മാരാണ് മുറാദും അൽ ഖ്വാദിയും. ഭീകരരെ അതിർത്തി കടക്കാനും ഇരുവരും സഹായിച്ചു. ഇതിന് മുൻപ് ഇസ്രായേലിൽ ഉണ്ടായ ഭീകരാക്രമണങ്ങൾക്കും ചുക്കാൻ പിടിച്ചത് ഇരുവരും ചേർന്നായിരുന്നു. കമാൻഡർമാരെ വധിച്ചതിലൂടെ ഹമാസിനെതിരായ പോരാട്ടത്തിൽ നിർണ്ണായക നേട്ടമാണ് ഇസ്രായേൽ സ്വന്തമാക്കിയത്.
അതേസമയം ഹമാസ് താവളങ്ങൾ തകർക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. ഇസ്രായേൽ വ്യോമ സേന ട്വിറ്ററർ അക്കൗണ്ടുകളിലൂടെയാണ് ചിത്രങ്ങളും വീഡിയോകളും പുറത്തുവിടുന്നത്.
Discussion about this post