തൃശൂർ: തൃശൂർ കേരളവര്‍മ കോളജിലെ തിരഞ്ഞെടുപ്പ് ദിവസം നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. എസ്എഫ്ഐയുടെ ആവശ്യപ്രകാരം
റീകൗണ്ടിംഗ് നടത്തിയതോടെ കെ.എസ്.യുവിന്റെ ശ്രീക്കുട്ടനെ പരാജയപ്പെടുത്തി എസ്എഫ്ഐയുടെ അനിരുദ്ധൻ ചെയർമാൻ സ്ഥാനത്ത് ജയിക്കുകയായിരുന്നു. ആദ്യം വോട്ടെണ്ണിയപ്പോള്‍ കെ.എസ്.യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ ഒരു വോട്ടിന് വിജയിച്ചിരുന്നു. കേരള വര്‍മ്മ കോളേജിന്‍റെ 41 വര്‍ഷത്തെ ചരിത്രത്തിൽ ആദ്യമായാണ് കെഎസ്‌യു സ്ഥാനാര്‍ഥി ജയിച്ചെന്ന വാർത്തയെത്തിയത്. ഇതോടെ കെ.എസ്.യു പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിരുന്നു.
പിന്നാലെ എസ്എഫ്ഐ റീ കൗണ്ടിംഗ് ആവശ്യപ്പെട്ടു. റീകൗണ്ടിങ്ങിൽ എസ്എഫ്ഐ സ്ഥാനാർത്ഥിയായ അനിരുദ്ധൻ 11 വോട്ട് ഭൂരിപക്ഷത്തിൽ ചെയർമാനായി ജയിക്കുകയായിരുന്നു. പിന്നാലെ പ്രഖ്യാപനവുമെത്തി. ഇതോടെ തിരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ച് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കെഎസ്‌യു. കോളജിൽ വീണ്ടും യൂണിയൻ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കെഎസ്‌യുവിന്റെ ആവശ്യം. റീ കൗണ്ടിംഗിനിടെ വൈദ്യുതി നിലച്ച സമയത്ത് ബാലറ്റിന്റെ എണ്ണം കൂടിയതായാണ് കെഎസ്‌യു ആരോപിച്ചു. ഇതിനെതിരെ കോൺഗ്രസ് നേതാക്കൾ ഒന്നടങ്കം രംഗത്തു വന്നിരുന്നു.
Discussion about this post