ഇസ്ലാമാബാദ്: ഭീകരവാദത്തിന് വളമേകുന്ന പാകിസ്താന് തലവേദനയായി ഭീകരാക്രമണങ്ങൾ. പാകിസ്താന്റെ വ്യോമ താവളം ഭീകരർ തകർത്തു. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
ആറംഗ ഭീകര സംഘമാണ് വ്യോമതാവളത്തിൽ ആക്രമണം നടത്തിയത്. ഇതിൽ മൂന്ന് ഭീകരരെ കൊലപ്പെടുത്തിയതായി പാകിസ്താൻ സൈന്യം അറിയിച്ചു. മൂന്ന് പേർ ഇപ്പോഴും വ്യോമതാവളത്തിനുള്ളിൽ ആക്രമണം തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വ്യോമതാവളത്തിനുള്ളിൽ നിന്നും വെടിയൊച്ചകൾ കേൾക്കുന്നുണ്ടെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നിരവധി വിമാനങ്ങളാണ് വ്യോമതാവളത്തിൽ സംഭവ സമയം ഉണ്ടായിരുന്നത്. ഇവയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.ഇന്നലെ പാകിസ്താനിൽ പോലീസ് പട്രോളിംഗ് സംഘത്തിന് നേരെ ബോംബ് ഏറ് ഉണ്ടായിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് വ്യോമതാവളം ആക്രമിക്കപ്പെടുന്നത്. താലിബാൻ ഭീകരരാണ് സംഭവത്തിന് പിന്നിൽ. താലിബാന്റെ സഹസംഘടനയായ തെഹരീക് ജിഹാദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തും.
വ്യോമാക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം ഭീകരാക്രമണത്തിൽ കാര്യമായ നഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് പാകിസ്താൻ വ്യോമസേന പറയുന്നത്.
Discussion about this post